Skip to main content

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരം

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരമാണ്. ഈ പ്രചാരണത്തിലേതുപോലെ അല്ല കേരളം എന്ന്‌ വിശദീകരിച്ച്‌ യഥാർഥ കേരളത്തെ ലോകസമക്ഷം ‘കേരളീയം’ ഉയർത്തി കാട്ടും. മതനിരപേക്ഷമായി നിലനിൽക്കുന്ന , നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടി , അവിടേക്ക്‌ വർഗീയതയുടെ വിഷം കുത്തിവയ്‌ക്കാനാണ്‌ ചില ശക്തികൾ ശ്രമിക്കുന്നത്‌. ഈ പ്രചരണങ്ങളെ തടയാനുള്ള ഏറ്റവും നല്ലമാർഗം യഥാർഥ കേരളത്തെ അവതരിപ്പിക്കലാണ്‌.

സാമൂഹിക വികസനത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതന വിദ്യാരംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കും. എല്ലാവർഷവും അതത്‌ വർഷത്തെ അടയാളപ്പെടുത്തുംവിധം കേരളീയം നടത്താനാണ്‌ ആലോചിക്കുന്നത്‌. കേരളം അതിന്റെ ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും ആർജിച്ച നേട്ടങ്ങൾ കൊണ്ടും ലോകത്ത്‌ ഒറ്റപ്പെട്ട കോണിലുള്ള അടഞ്ഞ മുറിയായി ഇരുന്നു കൂട. പ്രത്യേകിച്ച്‌ സഹസ്രാബ്‌ദ ഘട്ടത്തിൽ. ലോകത്ത്‌ തന്നെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്ക്‌ മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞ നേട്ടങ്ങൾ ഉള്ള നാടാണ്‌ നമ്മുടേത്‌. ലോകം ഇത്‌ അറിയേണ്ടതുണ്ട്‌. കേരളത്തെ ലോകത്തിന്‌മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്‌. ആ ചിന്ത മുൻനിർത്തിയുള്ളതാണ്‌ കേരളീയം 2023.

കേരളീയത ഒരു വികാരമാകണം. ആ വികാരത്തിൽ കേരളീയർ ആകെ ഒരുമിക്കണം. ഭാരതീയതയുടെ ഭാഗമായി തന്നെ നിൽക്കുന്നതാണ് കേരളീയത. ഭാരതത്തിന്‌ ആകെ അഭിമാനം നൽകുന്ന കേരളീയത. അത്‌ എന്താണെന്ന്‌ ലോകം അറിയണം. കേരളീയത്തിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി നോബേൽ ജേതാക്കൾ അടക്കമുള്ള അതിപ്രഗൽഭർ എത്തും. അവർ തിരികെപ്പോയി കേരളത്തെ കുറിച്ച്‌ അവരുടെ നാടുകളിൽ പറയുന്നത്‌, എഴുതുന്നത്‌ കേരളത്തിന്റെ ഭാവിക്കും വളരെ പ്രയോജനപ്പെടും.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.