Skip to main content

നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു

നമ്മുടെ നാട് നവകേരള നിർമ്മിതിയുടെ പൂർത്തീകരണത്തിലേക്ക് കരുത്തോടെ മുന്നേറുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജനങ്ങൾക്ക് മുന്നിൽ ഇന്ന് സമർപ്പിച്ചു. കേവല വാഗ്ദാനങ്ങളല്ല, മറിച്ച് നാടിൻ്റെ സമഗ്രമായ വികസന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തമായ കർമ്മ പദ്ധതികളാണ് എൽഡിഎഫിൻ്റെ പ്രകടന പത്രികകൾ. 'ചെയ്യാൻ കഴിയുന്നതേ ഞങ്ങൾ പറയൂ, പറയുന്നത് ഞങ്ങൾ ചെയ്തിരിക്കും' - എന്നത് മുൻകാല പ്രകടനപത്രികകളുടെ സാക്ഷ്യമാണ്. കഴിഞ്ഞ തവണ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും പൂർത്തീകരിച്ചതിൻ്റെ തിളക്കമാർന്ന റെക്കോർഡുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും ജനങ്ങളുടെ മുന്നിലേക്ക് വരുന്നത്.
അടുത്ത അഞ്ചുവർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണമായും ഒരു വിജ്ഞാന സമൂഹമായി മാറ്റുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. ഈ വികസന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായുള്ള 60 ഇന പരിപാടികളാണ് ഈ പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്ന കേവല ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കും എന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്. വയോജനങ്ങളെയും കിടപ്പുരോഗികളെയും ചേർത്തുപിടിച്ചുകൊണ്ട് അവർക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും, എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3000 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യും.
യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ 'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്' എന്ന ലക്ഷ്യത്തിലേക്ക് നാം ചുവടുവെക്കുകയാണ്; പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ഇതിലൂടെ ഉറപ്പാക്കും. നാടിന്റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്; അതിനാൽ വീടിനു പുറത്ത് ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി, തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്കും തൊഴിൽ ഉറപ്പുവരുത്തും. ഒപ്പം, വ്യവസായ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് അഞ്ച് വർഷം കൊണ്ട് രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ ഉറപ്പാക്കും.
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലൈഫ് മിഷൻ 2.0 ആരംഭിക്കുകയും, അതുവഴി കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി മാറ്റുകയും ചെയ്യും. ആരോഗ്യരംഗത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുകയും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ചികിത്സാച്ചെലവ് പരിധി ഒഴിവാക്കി പരിധിയില്ലാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും. കുടിവെള്ളസുരക്ഷയ്ക്കായി 'ജീവജലം കേരളം' എന്ന പേരിൽ ഒരു വലിയ ജനകീയ കാമ്പയിൻ തന്നെ നാം സംഘടിപ്പിക്കും.
മതനിരപേക്ഷതയിലും തുല്യതയിലും പുരോഗമനചിന്തയിലും അധിഷ്‌ഠിതമായ ഒരു ആധുനിക സമൂഹമായി കേരളം തലയുയർത്തി നിൽക്കും. നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെയും വികസനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന യുഡിഎഫിൻ്റെ പ്രതിലോമരാഷ്ട്രീയത്തെയും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെയും അതിജീവിച്ച് നാം മുന്നേറും. നവകേരള നിർമ്മാണം പൂർത്തീകരിക്കാൻ, അതിജീവനത്തിന്റെയൂം വികസനത്തിന്റെയും ഈ തുടർയാത്രയ്ക്ക് കരുത്തേകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.