Skip to main content

തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം

തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം. തപാല്‍ വോട്ടിന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‍ ഏര്‍പ്പെടുത്തിയ പുതിയ ക്രമീകരണങ്ങള്‍ വ്യാപക ആശയക്കുഴപ്പത്തിന്‌ ഇടയാക്കുകയാണ്‌. ബാലറ്റുകള്‍ തപാലില്‍ അയക്കുന്നതിനുപകരം ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നേരിട്ടെത്തി വോട്ട്‌ ചെയ്യണമെന്ന നിബന്ധനയും, ബാലറ്റുകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസവും ആയിരക്കണക്കിന്‌ ജീവനക്കാരുടെ വോട്ടവകാശം ഹനിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്‌. ആസൂത്രണമില്ലാത്ത നീക്കങ്ങളും, ആധുനിക സംവിധാനങ്ങളുടെ അഭാവവും നടപടിക്രമങ്ങള്‍ അനന്തമായി നീളാന്‍ ഇടയാക്കുന്ന സാഹചര്യത്തില്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. അതിനാല്‍, പകരം സംവിധാനമൊരുക്കി ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണം.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.