Skip to main content

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 19) മുതൽ ഫെബ്രുവരി 23 വരെ ഏരിയ അടിസ്ഥാനത്തിൽ കാൽനട ജാഥകൾ സംഘടിപ്പിക്കും. ഫെബ്രുവരി 25ന്‌ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ്‌ ഉപരോധിക്കും. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമുയരണം.

കേരളം എന്ന പേരുപോലും കേന്ദ്ര ബജറ്റിലില്ല. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്‌ കേരളം പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യപ്പെട്ടത്‌. അതുണ്ടായില്ല. വിഴിഞ്ഞം തുറമുഖത്തിന്‌ ഒരുരൂപ പോലുമില്ല. ഉരുൾപൊട്ടൽ പുനരധിവാസത്തിന്‌ ഒരു പൈസപോലും അനുവദിക്കാത്തത്‌ മനുഷ്വത്വരഹിതമാണ്‌. പുതിയ പദ്ധതികളോ സംരംഭങ്ങളോ എയിംസ്‌ പോലുള്ള സ്ഥാപനങ്ങളോ പ്രഖ്യാപിച്ചില്ല. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക്‌ വകയിരുത്തിയെങ്കിലും 40,000 കോടിപോലും കേരളത്തിനു ലഭിക്കില്ല.

ആദായ നികുതി എന്ന ഒറ്റ കാര്യത്തിൽ പിടിച്ചാണ്‌ കേന്ദ്ര ബജറ്റിനെ മാധ്യമങ്ങൾ വെള്ളപൂശാൻ ശ്രമിച്ചത്‌. ധനമന്ത്രിയുടെ സാരിയുടെ പ്രത്യേകത വർണിച്ച മാധ്യമങ്ങൾ കേരളത്തോടുള്ള അവഗണനയെക്കുറിച്ച്‌ കാര്യമായൊന്നും പറഞ്ഞില്ല. കേരളത്തോടുള്ള അവഗണന ആസൂത്രിതമായിരുന്നെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ബജറ്റിനുശേഷം കേന്ദ്ര മന്ത്രിമാരായ ജോർജ്‌ കുര്യന്റെയും സുരേഷ്‌ ഗോപിയുടെയും പ്രതികരണം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന്‌ ഇരുവരും മനസിലാക്കണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.