Skip to main content

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും കൊള്ളയടിക്കാതെ ജിഎസ്ടി വർദ്ധനവും ഇന്ധന വില വർദ്ധനവും മോദി സർക്കാർ പിൻവലിക്കണം

ആർഎസ്‌എസ്സിന്റെ ഫാസിസ്റ്റ്-ഹിന്ദുത്വ അജണ്ടകളുടെ ആക്രമണോത്സുകമായ മുന്നേറ്റത്തോടൊപ്പം നവലിബറൽ പരിഷ്കാരങ്ങളുടെ പിന്തുടർച്ചയും, ചങ്ങാത്ത മുതലാളിത്തം ശക്തി പ്രാപിക്കുന്നതും, വർഗീയ-കോർപറേറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ട് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

വർധിക്കുന്ന പണപ്പെരുപ്പം
റെക്കോർഡ് ഉയരത്തിൽ നിൽക്കുന്ന മൊത്തവില സൂചികയും ഉപഭോക്തൃ വിലസൂചികയും അതോടൊപ്പമുള്ള അഭൂതപൂർവമായ വിലക്കയറ്റവും ജനങ്ങളുടെ ഉപജീവനം തകർക്കുകയും അവരുടെ വാങ്ങൽ ശേഷിയിലും സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡിലും ഗണ്യമായ കുറവ് വരുത്തിയിരിക്കുകയുമാണ്. ആഭ്യന്തര ഡിമാൻഡ് കുറയുന്നത് ഉൽപ്പാദന പ്രവർത്തനങ്ങളെ തളർത്തുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മന്ദഗതിയിലാക്കുന്നതിനും തൊഴിൽ നഷ്ടത്തിനും കാരണമാകുകയും ചെയ്യുന്നു. ആവശ്യസാധനങ്ങളോടൊപ്പം ഭക്ഷ്യവിലയിലും ഇന്ധനവിലയിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇതുകൂടാതെ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ജിഎസ്ടി വർധനവും കൂടിയാകുമ്പോൾ ദൈനംദിന ഉപയോഗത്തിനുള്ള എല്ലാ ആവശ്യസാധനങ്ങളുടെയും വിലകൂടും. 

ജിഎസ്ടി വർദ്ധനയും, പെട്രോളിയം ഉൽപന്നങ്ങളുടെമേലുള്ള സെസും അധികചാർജുകളും പിൻവലിക്കണം. വരുമാനം വർധിപ്പിക്കാനായി ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നതിനു പകരം അതിസമ്പന്നർക്കുമേൽ നികുതി ചുമത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

സിപിഐ എം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.