Skip to main content

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു. സുതാര്യത, ഉത്തരവാദിത്തം, വ്യക്തികളുടെ അവകാശങ്ങൾ എന്നിവ അടിച്ചമർത്താനുള്ള ഇത്തരം ശ്രമം ന്യായീകരിക്കാനാവില്ല.

മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട്, എംപിമാരായ സ. കെ രാധാകൃഷ്ണൻ, സ. എ എ റഹിം, സിപിഐ നേതാവ് സ. ആനി രാജ, സ. പി പി സുനീർ എംപി, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ശ്രീ. ജോസ് കെ മാണി എന്നിവരടങ്ങുന്ന സംഘത്തിനാണ് അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്. സംഘം നേരത്തെ തന്നെ രേഖാമൂലമുള്ള അനുമതി തേടിയിരുന്നു. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷം ജൂലൈ 30 ന് കന്യാസ്ത്രീകളെ കാണാൻ ഇവർക്ക് അനുമതി ലഭിച്ചു.

തടങ്കലിൽ വച്ചിരിക്കുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച് അവരുടെ അവസ്ഥ അറിയാൻ രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും അനുമതി നിഷേധിച്ചത് നീതിന്യായ നടപടിക്രമങ്ങളെയും മനുഷ്യാവകാശങ്ങളെയും സംസ്ഥാനം ലംഘിക്കുകയാണെന്നതിന്റെ തെളിവാണ്. ഇത്തരം നടപടികൾ ജനാധിപത്യ തത്വങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. അന്വേഷണം അടിച്ചമർത്താനും വിയോജിപ്പുകളെ നിശബ്ദമാക്കാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ സ്വേച്ഛാധിപത്യ സ്വഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതവും അവരുടെ മൗലികാവകാശങ്ങളുടെ കടുത്ത ലംഘനവുമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ന്യൂനപക്ഷ സമൂഹങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ്. ഈ അറസ്റ്റിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം ബജ്‍രം​ഗദളിന്റെ നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് നടന്നത് എന്നതാണത്. ഭരണഘടനയിൽ പറയുന്നതുപോലെ സ്വതന്ത്രമായും സമാധാനപരമായും സ്വന്തം വിശ്വാസം ആചരിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.