ജനതയുടെ വിമോചനത്തിന് ഇടതുപക്ഷമല്ലാതെ മറ്റൊരു സാധ്യതയുമില്ലെന്ന് ലോകം ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ് പാർടി നേതാവ് ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.

ജനതയുടെ വിമോചനത്തിന് ഇടതുപക്ഷമല്ലാതെ മറ്റൊരു സാധ്യതയുമില്ലെന്ന് ലോകം ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ് പാർടി നേതാവ് ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമാക്കി തിരുവനന്തപുരത്തു ചേർന്ന ദ്വിദിന കൊളോക്വിയം ബുധനാഴ്‌ച സമാപിച്ചു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിനൊപ്പം വിശ്വാസികളെയും ചേർത്തുനിർത്തണണം. വിശ്വാസവും വർഗീയതയും രണ്ടാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിശ്വാസികളെ സംഘടിപ്പിച്ചാൽ അത് വർഗീയതയല്ല.
പാർടിയുടെ അതുല്യ സംഘാടകനും അനീതിക്കും സാമ്രാജ്യത്വത്തിനുമെതിരെ അവിശ്രമം പൊരുതിയ ധീര വിപ്ലവകാരിയുമായ സഖാവ് സി എച്ച് കണാരൻ ഓർമയായിട്ട് അരനൂറ്റാണ്ടാവുകയാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതിൽ മൂല്യവത്തായ പങ്കാണ് സഖാവ് നിർവഹിച്ചത്.
തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണ്ണറുടെ ഭീഷണി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണ്. ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമില്ല.
ലോകത്തിന് മാതൃകയായ കേരള മോഡലിനെ മുന്നോട്ടുകൊണ്ടുപോകാൻ പോസിറ്റീവായി ചിന്തിക്കണം. പാവപ്പെട്ടവർക്ക് ഗുണമേന്മയുള്ള ജീവിതം നൽകുന്ന സംസ്ഥാനമെന്ന് അമർത്യാസെൻ വിശേഷിപ്പിച്ച കേരളം ഒരു മാതൃകയാണ്. കേരള മോഡലിനെ മികവോടെ മുന്നോട്ടുകൊണ്ടുപോകാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ ഒരിക്കൽപ്പോലും ചിന്തിക്കാനിടയില്ലാത്ത രീതിയിലുള്ള സംഭവമാണ് പത്തനംതിട്ട ജില്ലയിൽ നടന്നത്. ഐശ്വര്യവും സമ്പത്തും കുന്നുകൂട്ടുന്നതിനായി പാവപ്പെട്ട രണ്ട് സ്‌ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ ആഭിചാരക്കൊലയാണ് അവിടെ നടന്നത്.
വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ഉൾക്കൊണ്ടാണ് ഇന്ത്യയിൽ ദേശീയത വളർന്നുവന്നത്. വസ്തുത ഇതായിരിക്കെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രതിരോധിക്കാൻ കഴിയണം.
കേരളത്തിലെ ജനങ്ങളുടെ സർവതോൻമുഖമായ വികസനം ലക്ഷ്യംവച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന് ആധാരമായ പ്രകടനപത്രിക ജനങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. അവ ഓരോന്നും പ്രാവർത്തികമാക്കുന്നതിനുള്ള ശക്തമായ പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നത്.
സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ വിപ്ലവ ലോകത്തിന്റെ വാക്കും പ്രതിരോധവുമായ സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അമ്പതിയഞ്ച് വർഷങ്ങൾ പൂർത്തിയാവുകയാണ്.
സഖാവ് കോടിയേരി ബാലകൃഷ്ണൻ ജ്വലിക്കുന്ന ഓർമയായി. സഖാവിന്റെ അസാന്നിധ്യം തീർച്ചയായും പാർടിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ സാഹചര്യം ഉണ്ടാക്കുന്നുവെന്നത് വസ്തുതയാണ്.
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സമൂഹത്തിനാകെയും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. സമരപോരാട്ടങ്ങളിൽ തോൾചേർന്ന് നിന്ന പ്രിയപ്പെട്ടൊരാൾ വിട പറയുകയാണ്.അത്രയേറെ ആത്മബന്ധമുള്ള സഹപ്രവർത്തകനായിരുന്നു കോടിയേരി.