ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പതാക ഉയർത്തി.
ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന് ആണ് അദ്ദേഹം വേർപിരിഞ്ഞത്.
സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ ഉദ്ഘാടനം ചെയ്തു.
പ്രമുഖ കലാകാരിയും വിപ്ലവ ഗായികയുമായിരുന്ന മച്ചാട്ട് വാസന്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കാലഘട്ടത്തിന്റെ ജനകീയ പാട്ടുകാരിയായിരുന്ന അവരുടെ ഗാനങ്ങൾ പതിറ്റാണ്ടുകളോളം കമ്യൂണിസ്റ്റ് പാർടി സമ്മേളനങ്ങളിലും നാടകവേദികളിലും നിറ സാന്നിധ്യമായിരുന്നു.
ലോകത്തെ പ്രമുഖ വ്യവസായികളിൽ ഒരാളായിരുന്ന രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ വ്യവസായ മേഖലയുടേയും സാങ്കേതിക മേഖലകളുടേയും വികാസത്തിൽ തന്റേതായ പങ്ക് വഹിക്കാൻ അദ്ദേഹത്തിനായി. കേരളത്തിന്റെ പല നേട്ടങ്ങൾക്കും സഹായകരമായ പിന്തുണ അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ ശ്രദ്ധേയനായ ടി പി മാധവന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അറുന്നൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നാടക നടനായി സിനിമ രംഗത്ത് എത്തിയ അദ്ദേഹം നിരവധി സീരിയലുകളിലും വേഷമിട്ടു.
അന്തരിച്ച പ്രമുഖ നടൻ ടി പി മാധവന് ർ ആദരാഞ്ജലി അർപ്പിച്ചു.
എക്സിറ്റ് പോളുകൾക്ക് കടകവിരുദ്ധമായ ഫലങ്ങളാണ് ഹരിയാനയിലും ജമ്മു കശ്മീരിലും ഉണ്ടായത്. ഗോദി മീഡിയ ഉൾപ്പെടെയുള്ള ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഹരിയാനയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചപ്പോൾ ബിജെപിയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചത്.
സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ വിപ്ലവ ലോകത്തിന്റെ വാക്കും പ്രതിരോധവുമായ സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അമ്പതിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്.
ഹമാസ് നടത്തിയ ആക്രമണം കരുവാക്കി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യായുദ്ധത്തിന് ഈ മാസം ഏഴാംതീയതി ഒരു വർഷം പൂർത്തിയാകുകയാണ്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം ആരംഭിച്ചതെങ്കിലും ഒരു വർഷമായിട്ടും ഇസ്രയേലിന് അതിന് കഴിഞ്ഞിട്ടില്ല.
പ്രമുഖ ട്രേഡ് യൂണിയൻ, കമ്യൂണിസ്റ്റ് പാർടി നേതാവായിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുകയാണ്.
കീരിക്കാടൻ ജോസെന്ന കഥാപാത്രത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ നടൻ മോഹൻരാജിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്നു അദ്ദേഹം. മോഹൻരാജിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.