ലാറ്റിനമേരിക്കയിൽനിന്നു വരുന്ന വാർത്തകൾ അസ്വസ്ഥതയുളവാക്കുന്നതാണ്. പെറുവിൽ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് പെദ്രോ കാസ്‌തിയ്യോയെ അട്ടിമറിച്ചത് ഡിസംബർ ഏഴിനായിരുന്നു. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ ജനുവരി എട്ടിന് ബ്രസീലിലെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ലുല ഡ സിൽവയെ അട്ടിമറിക്കാൻ ശ്രമമുണ്ടായി.
