Skip to main content

ബിജെപി സർക്കാർ ഏക സിവിൽകോഡിലൂടെ ഹിന്ദു രാഷ്‌ട്രത്തിലേക്കും ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നു എൽ ഡി എഫ് സർക്കാർ അസമത്വം അവസാനിപ്പിച്ച്‌ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കും ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കുന്നു

ഏക സിവിൽകോഡിലൂടെ ഹിന്ദു രാഷ്‌ട്രത്തിലേക്കും ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കാൻ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ, സാമൂഹിക അസമത്വം അവസാനിപ്പിച്ച്‌ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കും ഗുണമേൻമയുള്ള ജീവിതം ഉറപ്പാക്കുന്നു എന്നതാണ്‌ കേരള മോഡലിന്റെ പ്രസക്തി. പട്ടികജാതി, പട്ടികവർഗം, മൂന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർ, അസംഘടിത തൊഴിലാളികൾ എന്നിവർക്കും സാമൂഹികമായും സാമ്പത്തികമായും മികച്ച ജീവിതം നയിക്കാൻ സാഹചര്യം ഒരുക്കുകയാണ്‌ നവകേരള സൃഷ്‌ടിയുടെ ഭാഗമായി സ. പിണറായി സർക്കാർ ചെയ്യുന്നത്‌.

കേന്ദ്ര നയങ്ങൾ ശ്വാസംമുട്ടിക്കുമ്പോഴും അതിദരിദ്രരെ കണ്ടെത്താനും ദാരിദ്ര്യം ഇല്ലാതാക്കാനുമുള്ള രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ തീരുമാനംതന്നെ ഇതിനുദാഹരണമാണ്‌. രാജ്യത്ത്‌ 31 കോടി ആളുകൾക്ക്‌ വീടില്ല. എന്നാലിവിടെ ലൈഫ് പദ്ധതിയിലൂടെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാകുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്‌. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ പൈലറ്റും ഉണ്ടാകുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടവും കേരളം കൈവരിക്കും. ഈ വിഭാഗത്തിലെ ഒരു വിദ്യാർഥിക്ക്‌ പരിശീലനത്തിന്‌ സർക്കാർ ഫീസടച്ചത്‌ അവരെയും തുല്യതയിലെത്തിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ്‌. എൽഡിഎഫ്‌ സർക്കാർ ആദ്യഘട്ടമായി 25,000 കുട്ടികൾക്ക്‌ പഠനമുറി ഒരുക്കാൻ പദ്ധതി നടപ്പാക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ എല്ലാവർക്കും വീട്‌ എന്ന സ്വപ്‌നംപോലും സാക്ഷാൽക്കരിക്കാൻ കഴിയുന്നില്ല.

പട്ടികജാതി, പട്ടികവർഗ കുടുംബത്തിൽ ഒരാൾക്ക്‌ എങ്കിലും സ്ഥിരവരുമാനമുള്ള തൊഴിൽ ലഭിച്ചാലേ അവരുടെ ജീവിതം ഉയരൂ. അതിനുംകൂടി വേണ്ടിയാണ്‌ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്‌. ക്ഷേത്രങ്ങളിൽ ശാന്തിയാകുന്നതിൽ ജാതിവിവേചനം അവസാനിപ്പിച്ച എൽഡിഎഫ്‌ സർക്കാർ ഊരൂട്ടമ്പലം സ്‌കൂളിന്‌ പഞ്ചമിയുടെയും വിജെടി ഹാളിന്‌ അയ്യൻകാളിയുടെയും പേരിട്ടത്‌ സാമൂഹ്യവിപ്ലവമാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെത്തുടർന്നാണ്‌ സ്വത്വരാഷ്‌ട്രീയം ഉയർത്തിപ്പിടിച്ച്‌ തൊഴിലാളികളെയും പിന്നാക്കവിഭാഗത്തെയും ഭിന്നിപ്പിച്ച്‌ വർഗഐക്യം തകർക്കാൻ മുതലാളിത്തം ശ്രമം ശക്തമാക്കിയത്‌. അന്ന്‌ സ്വത്വത്തെ തള്ളിക്കളയാനല്ല; മറിച്ച്‌ ഓരോ വിഭാഗത്തിന്റെയും പ്രത്യേക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച്‌ അവയ്‌ക്ക്‌ പരിഹാരം കണ്ടെത്തി തുല്യതയിലേക്ക്‌ കൊണ്ടുവരാനാണ്‌ ഇന്ത്യയിലെ പുരോഗമന പ്രസ്ഥാനം ശ്രമിച്ചത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സഖാവ് പുഷ്പന്‌ മരണമില്ല, കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം

സഖാവ് പുഷ്പന്‌ മരണമില്ല. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ്‌ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്‌.

തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു, കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകി

സ. വീണ ജോർജ്

തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശാനുസരണം തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചു.

കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം വേദനാജനകമാണ്. മരണങ്ങളിൽ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.