Skip to main content

സർക്കാരും കേരളവും ഒരിഞ്ച് മുന്നോട്ടേക്ക് പോകാൻ പാടില്ല എന്നാണ് ബിജെപിയും കോൺഗ്രസും ആഗ്രഹിക്കുന്നത് ആ രാഷ്ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല

എൽഡിഎഫ് സർക്കാരും കേരളവും ഒരിഞ്ച്‌ മുന്നോട്ടേക്ക്‌ പോകാൻ പാടില്ല എന്നാണ്‌ ബിജെപിക്കാരും കോൺഗ്രസുകാരും ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയമായ കാരണങ്ങളാലാണ്‌ കേന്ദ്രത്തിൽനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വിഹിതം നിഷേധിക്കപ്പെടുന്നത്‌. ആ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ബജറ്റ്‌ നിർദേശമായ സെസിനെക്കുറിച്ച്‌ ചോദിക്കുന്ന മാധ്യമങ്ങളെ സാധാരണക്കാരായ ഓട്ടോറിക്ഷക്കാർവരെ എതിർക്കുന്നു. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ ഒരു കൊല്ലം ലഭിക്കേണ്ട 40000 കോടി രൂപ കിട്ടാതിരിക്കുകയാണ്‌. 3.9 ശതമാനം കേരളത്തിന്‌ വിഹിതമായി ലഭിക്കേണ്ട തുകയാണ്‌. ഒരു മാധ്യമങ്ങളും ഒരക്ഷരം അതെപ്പറ്റി മിണ്ടിയില്ല. അത്‌ 1.9 ശതമാനമായി കുറഞ്ഞു. 3.9 ശതമാനം കേരളത്തിന്‌ പത്താം പദ്ധതി വിഹിതമായി ഉണ്ടായിരുന്നു. അത്‌ 1.9 ശതമാനമായി കുറച്ചു. പതിനായിരക്കണക്കിന്‌ കോടി രൂപയാണ്‌ നമുക്ക്‌ നഷ്‌ടം. എല്ലാ മേഖലയിലും മുന്നോട്ടുവന്ന സർക്കാരിന്‌ കിട്ടേണ്ടുന്ന പണമാണ്‌ നഷ്‌ടപ്പെട്ടത്‌.

ജിഎസ്‌ടി നഷ്‌ടപരിഹാരമായ 9000 കോടിയും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് തരുന്നില്ല. 6716 രൂപ കേരളത്തിന്റെ റവന്യൂ കമ്മിയുടെ ഭാഗമായി തരുന്ന ഗ്രാന്റ്‌ ആണ്‌. അതും തരുന്നില്ല. ജിഎസ്‌ടി കുടിശികയായ 750 കോടിയും തരുന്നില്ല. കടം വാങ്ങാനുള്ള ശേഷി ഏതാണ്ട്‌ 3500 കോടിയോളമാണ്‌ കുറഞ്ഞത്‌. ഇത്തരത്തിൽ ലഭിക്കാനുള്ള 40000 കോടി ലഭിക്കാതിരുന്നാൽ 60 ലക്ഷത്തോളം ആളുകൾക്ക്‌ കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിയില്ല. നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ പറ്റില്ല. മനോരമ വരെ ഇപ്പോൾ പറയുന്നു കേരളത്തിന്‌ പണം കിട്ടാനുണ്ടെന്ന്‌. ഇതെല്ലാം രാഷ്‌ട്രീയമായ കാരണങ്ങളാൽ നിഷേധിക്കപ്പെടുന്നതാണ്‌. ആ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഈ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തമായിമുന്നോട്ട്‌ കൊണ്ടുപോകും. എല്ലാ വാഗ്‌ദാനങ്ങളും നിർവഹിക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.