Skip to main content

ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന പേര്‌

എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന്‌ ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്‌’ എന്നാക്കുന്നത്‌ ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണ്. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ പേര്‌. ഫാസിസ്‌റ്റ്‌ രീതിൽ അടിച്ചേൽപ്പിക്കുന്ന പേരിനെ അംഗീകരിക്കില്ല - ഡൽഹിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്‌കർ അടക്കമുള്ളവർ ഭരണഘടന നിർമാണ സഭയിൽ നടത്തിയ ചർച്ചയുടെ ഫലമായി രാജ്യത്തിന്റെ പേര്‌ ഇന്ത്യ എന്നാണ്‌ നിശ്ചയിച്ചത്‌. ഇന്ത്യ, അഥവ ഭാരതം എന്നാണ്‌ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയത്‌.

രാജ്യത്തിന്റെ പേര്‌ മാറ്റില്ലന്നായിരുന്നു മോദി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്‌. പ്രതിപക്ഷ പാർടികൾ ഇന്ത്യ എന്ന ബിജെപി വിരുദ്ധ കൂട്ടായ്‌മ രൂപീകരിച്ചതാണ്‌ പെട്ടന്നുന്നുള്ള പ്രകോപനമെന്ന്‌ വ്യക്തമാണ്‌.ശാസ്‌ത്ര-ചരിത്ര സത്യങ്ങളെ മൂടി വെച്ച്‌ സ്വയം നിർമിച്ച ചരിത്രത്തെ ആധുനിക ചരിത്രമെന്നാണ്‌ അവർ സ്വയം വിളിക്കുന്നത്‌. പുരാണങ്ങളെ ക്ലാസിക്കൽ ചരിത്രമാക്കുകയാണ്‌. ഇത്‌ സവർക്കറുടെ നിലപാടാണ്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.