Skip to main content

ഇഷ്ടപ്പെട്ട തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കുകയും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹങ്ങൾക്ക് പിന്തുണനൽകുകയും ചെയ്യുന്ന ജോബ് സ്റ്റേഷനുകൾ തളിപ്പറമ്പ് മണ്ഡലത്തിൽ കൂടുതൽ ഇടങ്ങളിൽ ഒരുങ്ങുന്നു

ഇഷ്ടപ്പെട്ട തൊഴിൽ നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കുകയും സ്വയംസംരംഭങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹങ്ങൾക്ക് പിന്തുണനൽകുകയും ചെയ്യുന്ന ജോബ് സ്റ്റേഷനുകൾ തളിപ്പറമ്പ് മണ്ഡലത്തിൽ കൂടുതൽ ഇടങ്ങളിൽ ഒരുങ്ങുകയാണ്. സർ സയ്യിദ് കോളേജിൽ കൂടി ആരംഭിച്ചതോടെ മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിലും ജോബ് സ്റ്റേഷൻ വഴിയുള്ള സേവനങ്ങൾ ലഭ്യമായിത്തുടങ്ങി. തളിപ്പറമ്പ ഇക്കോണമിക് ഡെവലപ്പ്മെന്റ് കൗൺസിലിൻ്റെ എംപ്ലോയ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിജ്ഞാന തൊഴിൽ- സംരഭക ഫോൺ- ഇൻ ഹെൽപ്പ് ഡെസ്കും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമൂഹമായി അതിവേഗം പരിണമിക്കുന്ന കേരളത്തിൽ വൈജ്ഞാനിക മേഖലകളെ അടിസ്ഥാനമാക്കി പുതിയ ധാരാളം സ്ഥാപനങ്ങളും തൊഴിൽ സാധ്യതകളും ഉയർന്നു വരുന്നുണ്ട്. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് അനിയോജ്യമായ തൊഴിൽ ലഭിക്കുക എന്നതും വളരെ പ്രധാനമാണ്. എല്ലാവർക്കും അനിയോജ്യമായ തൊഴിൽ ലഭിക്കുന്ന സംരംഭ സൗഹൃദ മണ്ഡലമെന്ന ലക്ഷ്യത്തിലേക്ക് തളിപ്പറമ്പ് ഒരുമിച്ചു മുന്നേറുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.