Skip to main content

കേരളത്തിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്, പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർപേഴ്സണായി വിജയിച്ച ഫരിഷ്തയും വൈസ് ചെയർപേഴ്സണായ പാർവതിയും ഇന്ന് എകെജി സെന്ററിലെത്തി കാണുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപേഴ്സണാണ് ഫരിഷ്ത. ഇരുവർക്കും ആശംസകൾ നേർന്നു.

കേരളത്തിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ ഉജ്ജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്. കണ്ണൂർ, കാലിക്കറ്റ്, എംജി, കേരള സർവ്വകലാശാലകളിലും പോളിടെക്‌നിക്, സ്‌കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാൻ എസ്എഫ്ഐക്കായി. എസ്എഫ്ഐക്ക് എതിരായ സംഘടിത ആക്രമണങ്ങളെയും മാധ്യമങ്ങളുടെ വ്യാജ ദുഷ്പ്രചരണങ്ങളെയും വിവാദ കോലാഹലങ്ങളെയും കേരളത്തിലെ വിദ്യാർത്ഥി സമൂഹം പൂർണ്ണമായും തള്ളിക്കളഞ്ഞതിന്റെ നേർസാക്ഷ്യമാണ് ഈ ഉജ്ജ്വല വിജയം.

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.