ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന് ഉറപ്പ് നൽകി.
ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന് ഉറപ്പ് നൽകി.
ചരിത്രത്തെ എന്നും ഭയമാണ് ആർഎസ്‌എസിന്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘടനയാണത്. രാജ്യത്തിൻറെ ശരിയായ ചരിത്രം പുതിയ തലമുറ പഠിക്കുന്നത് ആർഎസ്‌എസിന് ഭീഷണിയാണ്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നു വരുന്ന വാർത്തകൾ ഭീതിജനകവും ഞെട്ടിപ്പിക്കുന്നതുമാണ്. ആറുവർഷം പിന്നിട്ട ബിജെപി ഭരണത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും കണക്കുകൾ ആരെയും ഭയപ്പെടുത്താൻ പോന്നതാണ്.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാല്പത് സിആർപിഎഫ് ജവാന്മാരുടെ ജീവന് കേന്ദ്ര സർക്കാർ മറുപടി പറയണം. പുറത്തുവന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.
കെ റയിൽ കേരളത്തിന് അനിവാര്യമാണ്. വന്ദേ ഭാരത് കെ റെയിലിന് പകരമാകില്ല.
യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ, ഇതൊക്കെയാണ് സംസ്ഥാനത്ത് നടക്കുന്നത്.
ഇന്ന് ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനം. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കർ.
സഹകരണാത്മക ഫെഡറലിസം (Co-Operative Federalism) എന്നാണ് മോദി പറയുക. വാക്ക് ഒന്ന്, പ്രവൃത്തി വേറെ. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേന്ദ്ര സാമൂഹ്യക്ഷേമ പെൻഷനുകളിലെ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പ്രത്യേകം നേരിട്ട് കൊടുക്കാനുള്ള തീരുമാനം.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ധൈഷണിക പ്രതിഭയായിരുന്നു ഡോ. ബി ആർ അംബേദ്കർ. അദ്ദേഹത്തിന്റെ ജന്മദിനം എല്ലാ ജനാധിപത്യ- മതനിരപേക്ഷവാദികൾക്കും പ്രാധാന്യമുള്ളതാണ്.
"ഖുതബ് മിനാരത്തിന്റെ ഉയരങ്ങളിൽ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകർന്നാൽ 24 മണിക്കൂറുകൾ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാൽ, ആ സ്വാതന്ത്ര്യം ഞാൻ വേണ്ട എന്ന് വെയ്ക്കും."
മതേതര ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്‌ട്രീയ സാഹചര്യം വ്യത്യസ്‌തമാണ്.
കഴിഞ്ഞ ഞായറാഴ്‌ച ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ നടത്തിയ സന്ദർശനവും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ചില ബിഷപ് ഹൗസുകളിലും അരമനകളിലും നടത്തിയ സന്ദർശനവും വാർത്തയാകുകയുണ്ടായി.
രാജ്യത്തെ പൊതുമേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോഴും അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കുകയാണ് കേന്ദ്രസർക്കാർ.
ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടചരിത്രത്തിലെ ത്യാഗഭൂമിയാണ് ജാലിയൻവാലാബാഗ്. ലോകചരിത്രത്തിൽ സമാനതകളില്ലാത്ത സമരേതിഹാസം രചിച്ച മണ്ണാണത്.
ജനുവരി മുതൽ മാർച്ച് വരെ അദാനി എന്റർപ്രൈസസിന്റെ മൂന്നര ലക്ഷത്തിൽപരം ഷെയറുകൾ എൽഐസി വാങ്ങി എന്നും കയ്യിലുള്ള മറ്റ് മൂന്ന് അദാനി കമ്പനിക്കുളടെ ഷെയറുകളും എൽഐസി വർദ്ധിപ്പിച്ചു എന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.