Skip to main content

റെയിൽവേയെ പാളം തെറ്റിക്കുന്ന കേന്ദ്ര സർക്കാർ

യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്‌ 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്‌. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ്‌ ഇതിനായി നീക്കിവയ്‌ക്കുന്നത്‌. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്‌’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്‌.

ഇപ്പോൾ ദുരന്തമുണ്ടായ കിഴക്കൻ സോണിൽ 30,141 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. ലോക്കോപൈലറ്റുമാർ തുടർച്ചയായി 12 മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്നു. ഇതരവിഭാഗം ജീവനക്കാർ ഇതിലേറെ സമയം പണിയെടുക്കേണ്ട സ്ഥിതിയാണ്‌. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ, നിയമനനിരോധന നയങ്ങളുടെ കൂടി സൃഷ്ടിയാണ്‌ ആവർത്തിക്കുന്ന അപകടങ്ങള്‍.

എൻജിനിയർമാർ, ടെക്‌നീഷ്യന്മാർ, സ്‌റ്റേഷൻ മാസ്റ്റർമാർ എന്നിവരുടെ അടക്കം തസ്‌തികകളാണ്‌ വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നത്‌. ഉത്തരറെയിൽവേയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുകൾ 38,754 എണ്ണം. മധ്യ റെയിൽവേയിൽ ഒഴിച്ചിട്ടിരിക്കുന്ന 28,650 തസ്‌തികയിൽ പകുതിയോളം സുരക്ഷാവിഭാഗത്തിലാണ്‌. ട്രെയിൻ സർവീസ്‌ ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രം സുരക്ഷാവിഭാഗത്തെ പൂർണമായും അവഗണിക്കുന്നു. ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാരുടെ 392 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.

2022–23ൽ സിഗ്നൽ മറികടന്നത്‌ അടക്കം മൊത്തം 162 അപകടമാണ്‌ ഉണ്ടായത്‌. അമിതജോലിഭാരമാണ്‌ ഇതിനു കാരണമെന്ന്‌ റെയിൽവേ അന്വേഷണ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരത്‌ ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരിൽ മേനിനടിക്കുന്ന സർക്കാർ ട്രാക്കുകളും സിഗ്നൽ സമ്പ്രദായവും ബ്രേക്കിങ്‌ സംവിധാനവും കുറ്റമറ്റതാക്കാൻ പണം ചെലവിടുന്നില്ല. വന്ദേ ഭാരത്‌ ട്രെയിനുകൾ നിലവിലെ ട്രാക്കുകളിൽ വേഗത്തിലോടിക്കാൻ ശ്രമിക്കുന്നത്‌ ഇതര ട്രെയിൻ സർവീസുകളെ സമ്മർദത്തിലാക്കുന്നു. റെയിൽവേ ബജറ്റ്‌ പോലും അവസാനിപ്പിച്ച മോദി സർക്കാർ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ പടിപടിയായി തകർക്കുകയാണ്‌

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.