Skip to main content

റെയിൽവേയെ പാളം തെറ്റിക്കുന്ന കേന്ദ്ര സർക്കാർ

യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്‌ 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്‌. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ്‌ ഇതിനായി നീക്കിവയ്‌ക്കുന്നത്‌. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്‌’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്‌.

ഇപ്പോൾ ദുരന്തമുണ്ടായ കിഴക്കൻ സോണിൽ 30,141 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്‌. ലോക്കോപൈലറ്റുമാർ തുടർച്ചയായി 12 മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്നു. ഇതരവിഭാഗം ജീവനക്കാർ ഇതിലേറെ സമയം പണിയെടുക്കേണ്ട സ്ഥിതിയാണ്‌. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ, നിയമനനിരോധന നയങ്ങളുടെ കൂടി സൃഷ്ടിയാണ്‌ ആവർത്തിക്കുന്ന അപകടങ്ങള്‍.

എൻജിനിയർമാർ, ടെക്‌നീഷ്യന്മാർ, സ്‌റ്റേഷൻ മാസ്റ്റർമാർ എന്നിവരുടെ അടക്കം തസ്‌തികകളാണ്‌ വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നത്‌. ഉത്തരറെയിൽവേയിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുകൾ 38,754 എണ്ണം. മധ്യ റെയിൽവേയിൽ ഒഴിച്ചിട്ടിരിക്കുന്ന 28,650 തസ്‌തികയിൽ പകുതിയോളം സുരക്ഷാവിഭാഗത്തിലാണ്‌. ട്രെയിൻ സർവീസ്‌ ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രം സുരക്ഷാവിഭാഗത്തെ പൂർണമായും അവഗണിക്കുന്നു. ദക്ഷിണ റെയിൽവേയിൽ ലോക്കോപൈലറ്റുമാരുടെ 392 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.

2022–23ൽ സിഗ്നൽ മറികടന്നത്‌ അടക്കം മൊത്തം 162 അപകടമാണ്‌ ഉണ്ടായത്‌. അമിതജോലിഭാരമാണ്‌ ഇതിനു കാരണമെന്ന്‌ റെയിൽവേ അന്വേഷണ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരത്‌ ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരിൽ മേനിനടിക്കുന്ന സർക്കാർ ട്രാക്കുകളും സിഗ്നൽ സമ്പ്രദായവും ബ്രേക്കിങ്‌ സംവിധാനവും കുറ്റമറ്റതാക്കാൻ പണം ചെലവിടുന്നില്ല. വന്ദേ ഭാരത്‌ ട്രെയിനുകൾ നിലവിലെ ട്രാക്കുകളിൽ വേഗത്തിലോടിക്കാൻ ശ്രമിക്കുന്നത്‌ ഇതര ട്രെയിൻ സർവീസുകളെ സമ്മർദത്തിലാക്കുന്നു. റെയിൽവേ ബജറ്റ്‌ പോലും അവസാനിപ്പിച്ച മോദി സർക്കാർ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തെ പടിപടിയായി തകർക്കുകയാണ്‌

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.