Skip to main content

ഏക സിവിൽ കോഡ് ചർച്ച മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാൻ

ഏക സിവിൽ കോഡ്‌ ഈ ഘട്ടത്തിൽ അഭികാമ്യമോ ആവശ്യമോ അല്ലെന്ന്‌ 21-ാം നിയമ കമീഷൻ വ്യക്തമാക്കിയിരുന്നു. ഈ നിലപാട്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ ശരിവെച്ചിരുന്നു.

ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല ഏക സിവിൽ കോഡ്‌. രാജ്യത്ത്‌ ഒറ്റ ക്രിമിനൽ നിയമവും സിവിൽ നിയമവുമെന്നത്‌ ഭരണഘടനാ നിർമാണസഭ വിശദമായി ചർച്ച ചെയ്‌ത വിഷയമാണ്‌. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങളിൽ വിവിധ മതവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും വ്യത്യസ്‌ത ആചാരങ്ങളുണ്ട്‌. എല്ലാവരെയും ബോധ്യപ്പെടുത്തിയാകണം ഏക സിവിൽ നിയമത്തിനായി ശ്രമിക്കേണ്ടത്‌. സ്‌ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിച്ച്‌ തുല്യത ഉറപ്പാക്കാൻ വ്യക്തിനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാവുന്നതാണ്‌. സമവായത്തിലൂടെ ഏക സിവിൽ കോഡിലേക്ക്‌ എത്തിച്ചേരാനായാൽ നല്ലതാണ്‌. അതുകൊണ്ടാണ്‌ അത്‌ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്‌.

കുറുക്കുവഴിയിലൂടെ ഏക സിവിൽ കോഡിനായി ശ്രമിക്കുന്നത്‌ വർഗീയ, രാഷ്ട്രീയ ലക്ഷ്യത്തൊടെയാണ്‌. ഹിന്ദുസമുദായത്തിന് പൊതു സിവിൽ നിയമത്തിനായി നെഹ്‌റുവും അംബേദ്‌കറും മറ്റും ശ്രമിച്ചതാണ്. അതിനെ നഖശിഖാന്തം എതിർത്തത്‌ ആർഎസ്‌എസാണ്‌. 1949 ഡിസംബർ 11ന്‌ രാംലീല മൈതാനിയിൽ ഹിന്ദു കോഡിനെതിരെ ശ്യാമപ്രസാദ്‌ മുഖർജിയും മറ്റും ചേര്‍ന്ന് വൻ റാലി സംഘടിപ്പിച്ചിരുന്നു.

മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാനും വർഗീയ ധ്രുവീകരണം തീവ്രമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ്‌ സംഘപരിവാർ ഇപ്പോൾ ഏക സിവിൽ കോഡ്‌ ചർച്ച സജീവമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.