Skip to main content

ഏക സിവിൽ കോഡ് ചർച്ച മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാൻ

ഏക സിവിൽ കോഡ്‌ ഈ ഘട്ടത്തിൽ അഭികാമ്യമോ ആവശ്യമോ അല്ലെന്ന്‌ 21-ാം നിയമ കമീഷൻ വ്യക്തമാക്കിയിരുന്നു. ഈ നിലപാട്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ ശരിവെച്ചിരുന്നു.

ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല ഏക സിവിൽ കോഡ്‌. രാജ്യത്ത്‌ ഒറ്റ ക്രിമിനൽ നിയമവും സിവിൽ നിയമവുമെന്നത്‌ ഭരണഘടനാ നിർമാണസഭ വിശദമായി ചർച്ച ചെയ്‌ത വിഷയമാണ്‌. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങളിൽ വിവിധ മതവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും വ്യത്യസ്‌ത ആചാരങ്ങളുണ്ട്‌. എല്ലാവരെയും ബോധ്യപ്പെടുത്തിയാകണം ഏക സിവിൽ നിയമത്തിനായി ശ്രമിക്കേണ്ടത്‌. സ്‌ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിച്ച്‌ തുല്യത ഉറപ്പാക്കാൻ വ്യക്തിനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാവുന്നതാണ്‌. സമവായത്തിലൂടെ ഏക സിവിൽ കോഡിലേക്ക്‌ എത്തിച്ചേരാനായാൽ നല്ലതാണ്‌. അതുകൊണ്ടാണ്‌ അത്‌ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്‌.

കുറുക്കുവഴിയിലൂടെ ഏക സിവിൽ കോഡിനായി ശ്രമിക്കുന്നത്‌ വർഗീയ, രാഷ്ട്രീയ ലക്ഷ്യത്തൊടെയാണ്‌. ഹിന്ദുസമുദായത്തിന് പൊതു സിവിൽ നിയമത്തിനായി നെഹ്‌റുവും അംബേദ്‌കറും മറ്റും ശ്രമിച്ചതാണ്. അതിനെ നഖശിഖാന്തം എതിർത്തത്‌ ആർഎസ്‌എസാണ്‌. 1949 ഡിസംബർ 11ന്‌ രാംലീല മൈതാനിയിൽ ഹിന്ദു കോഡിനെതിരെ ശ്യാമപ്രസാദ്‌ മുഖർജിയും മറ്റും ചേര്‍ന്ന് വൻ റാലി സംഘടിപ്പിച്ചിരുന്നു.

മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാനും വർഗീയ ധ്രുവീകരണം തീവ്രമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ്‌ സംഘപരിവാർ ഇപ്പോൾ ഏക സിവിൽ കോഡ്‌ ചർച്ച സജീവമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.