Skip to main content

കേരളത്തിൽ മുടങ്ങിയത് 15 റെയിൽ പദ്ധതി

കേരളം സഹകരിച്ചിട്ടും നടപ്പാക്കാതെ കിടക്കുന്നത് 15 റെയിൽ പദ്ധതികൾ. റെയിൽവേ വികസനത്തിന് സംയുക്ത സംരംഭ കമ്പനികളുടെ രൂപീകരണത്തിനായി മുന്നോട്ടുവന്ന ആദ്യ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെങ്കിലും കേന്ദ്ര സഹകരണമില്ലാത്തതുകൊണ്ട് റെയിൽ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്.

1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചതാണ് അങ്കമാലി-എരുമേലി ശബരി പാത. പദ്ധതിയുടെ ഭാഗമായി അങ്കമാലി മുതൽ കാലടി വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ആ ഭാഗം കമീഷൻ ചെയ്തില്ല. അങ്കമാലി-എരുമേലി റെയിൽവേ ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിൻ്റെ 50 ശതമാനം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. 2021 ജനുവരി ഏഴിന് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി ഡിപിആർ സമർപ്പിച്ചുവെങ്കിലും പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റിനുള്ള അംഗീകാരവും ലഭിച്ചിട്ടില്ല. 1998ൽ അനുവദിച്ച ഗുരുവായൂർ-തിരുനാവായ ലൈൻ പദ്ധതിയുടെ സർവേ നടപടിയും ആരംഭിച്ചിട്ടിച്ചില്ല.

പതിറ്റാണ്ടുകൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത പാലക്കാട് കോച്ച് ഫാക്ടറി യാഥാർഥ്യമായിട്ടില്ല. നേമം ടെർമിനലിന് 2019ൽ കേന്ദ്ര റെയിൽവേ മന്ത്രി കല്ലിടുകയും പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുകയും ചെയ്തെങ്കിലും നിർമാണ പ്രവൃത്തി ആരംഭിച്ചില്ല. കൊല്ലം മെമു ഷെഡ് വികസനത്തിന് 42 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും തുക അനുവദിച്ചില്ല.

കായംകുളം മുതൽ എറണാകുളം വരെ 100 കിലോമീറ്റർ പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ 31 കിലോമീറ്റർ മാത്രമാണ് ഇരട്ടപ്പാത പൂർത്തിയായത്. 2008ൽ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ പദ്ധതിക്കും അനുമതി നൽകിയിട്ടില്ല. 2018ൽ പ്രഖ്യാപിച്ച എറണാകുളം-ഷൊർണൂർ മൂന്നാം പാത, ഷൊർണൂർ-എറണാകുളം നാലാം പാത, എറണാകുളം-തിരുവനന്തപുരം മൂന്നും നാലും പാത എന്നിവയും പരിഗണിച്ചിട്ടില്ല. ജനശതാബ്ദിയിൽ വിസ്റ്റാഡോം കോച്ചുകൾ അനുവദിക്കുന്നതു സംബന്ധിച്ചും തീരുമാനമായില്ല.

2020 ജൂണിൽ ഡിപിആർ സമർപ്പിച്ചെങ്കിലും റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അനുമതിയും ലഭ്യമായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.