Skip to main content

രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയർന്നത്

ഇന്ത്യൻ ജനാധിപത്യത്തിൽ ഈ ദിനം കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വലമായ ഏട് എഴുതിച്ചേർത്താണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരായി കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ്‌ ഡൽഹിയിൽ ഉയർന്നത്. നാടിന്റെ മുന്നേറ്റത്തിനായുള്ള ഈ പോരാട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞവരെല്ലാം സമരത്തോട് ഐക്യപ്പെട്ട അനുഭവം ആവേശകരവും പ്രതീക്ഷാനിർഭരവുമാണ്. ജനാധിപത്യ ഇന്ത്യയിൽ കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ്‌ സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്‌. രാജ്യം ഭരിക്കുന്ന പാർടിക്ക് ഭരണമില്ലെങ്കിൽ ആ സംസ്ഥാനങ്ങൾക്ക്‌ അർഹമായ പണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാർ നിലപാട് തിരുത്തിയേ തീരു. ജനാധിപത്യവും ഫെഡറലിസവും ഭീഷണി നേരിടുമ്പോൾ പൊരുതാനുറച്ച കേരള ജനതയുടെ ശബ്ദമാണ് ഇന്ന് ഡൽഹിയിൽ മുഴങ്ങിക്കേട്ടത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.