Skip to main content

അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സിബിഐ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് തോന്നിയതുപോലെ ആളുകളെ പ്രതികളാക്കാനും ഇഷ്ടം പോലെ ഓഴിവാക്കാനും കഴിയില്ല എന്ന സുപ്രീംകോടതിയുടെ ശക്തമായ വാക്കുകൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന് കിട്ടിയ കടുത്ത പ്രഹരമാണ്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത് പറഞ്ഞത്. മനീഷ്‌ സിസോദിയയും അരവിന്ദ്‌ കെജ്‌രിവാളും ഹേമന്ത്‌ സോറനുമൊക്കെ അതിന്റെ ഇരകളായി നമുക്കു മുന്നിലുണ്ട്‌.
മോദി അധികാരത്തിൽ വന്നതിന് ശേഷം ഈ ഏജൻസികൾ വേട്ടയാടിപ്പിടിച്ചവരിൽ രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും മാത്രമല്ല, ബിജെപിയെ വിമർശിക്കുന്ന പ്രശസ്‌ത വ്യക്തികൾപോലുമുണ്ട്‌. കേസെടുത്ത് വിചാരണ നടത്തി ശിക്ഷിക്കുക എന്നതല്ല ഇപ്പോൾ സർക്കാർ രീതി. അങ്ങനെ ശിക്ഷിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത നിരപരാധികളെ അടക്കം ഭീകരവകുപ്പുകൾ ചാർത്തി കള്ളക്കേസുകളെടുത്ത് ജയിലിലാക്കി പീഡിപ്പിക്കുകയാണ് ബി ജെ പി തന്ത്രം.
യു എ പി എ, പിഎംഎൽഎ അടക്കമുള്ള കേസുകളിൽ ഉൾപ്പെടുത്തി രാഷ്‌ട്രീയ നേതാക്കൾക്ക്‌ വിചാരണക്കോടതികളിൽനിന്ന്‌ ജാമ്യം കിട്ടാതിരിക്കാൻ പലവിധ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ. ഇതിനെതിരെയാണ് സുപ്രീം കോടതിക്ക് രൂക്ഷമായി പ്രതികരിക്കേണ്ടിവന്നിരിക്കുന്നത്.
അതേസമയം അരബിന്ദോ ഫാർമസ്യൂട്ടിക്കൽസ്‌ ഉടമ ശരത്‌ റെഡ്‌ഡി ആദ്യം കേസിൽ പ്രതിയായിരുന്നെങ്കിലും പിന്നീട്‌ മാപ്പുസാക്ഷിയായി. ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ പുറത്തുവന്നപ്പോൾ ഈ ശരത്‌ റെഡ്‌ഡി ബിജെപിക്ക്‌ ബോണ്ട്‌ വഴി 25 കോടി രൂപ നൽകിയതായി കണ്ടെത്തി. ബോണ്ട്‌ വാങ്ങി റെഡ്ഢിയെ പ്രതിസ്ഥാനത്ത് നിന്നും മാറ്റി മാപ്പുസാക്ഷിയാക്കിക്കൊടുക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്.
അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്. ഇത്തരം തോന്യവാസങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് എന്ന് മനസ്സിലാക്കാൻ പോലും ബി ജെ പിക്ക് കഴിയുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.