Skip to main content

സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ പോരാടി അമേരിക്കയുടെ എതിർപ്പുകളെയും ഉപരോധങ്ങളെയും മറികടന്ന് കമ്മ്യൂണിസ്റ്റ് ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച കാസ്ട്രോയുടെ പോരാട്ടങ്ങൾ ലോകമെങ്ങുമുള്ള വിപ്ലവകാരികൾക്ക് എക്കാലവും ആവേശം

എല്ലാമനുഷ്യരും തുല്യരായി ജീവിക്കുന്ന സമത്വ സുന്ദരമായ ലോകക്രമത്തിന് വേണ്ടി ജീവിതം മുഴുവൻ പോരാടിയ ധീരവിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ജന്മ ദിനമാണിന്ന്. സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ പോരാടി അമേരിക്കയുടെ എതിർപ്പുകളെയും ഉപരോധങ്ങളെയും മറികടന്ന് കമ്മ്യൂണിസ്റ്റ് ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച കാസ്ട്രോയുടെ പോരാട്ടങ്ങൾ ലോകമെങ്ങുമുള്ള വിപ്ലവകാരികൾക്ക് എക്കാലവും ആവേശമാണ്. വലതുപക്ഷത്തിന്റെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിനെതിരെ നിരന്തരം സംസാരിച്ച കാസ്ട്രോ തൊഴിലാളി വർഗ്ഗ സമരപോരാട്ടങ്ങളിൽ സാർവ്വദേശീയ ഐക്യം രൂപപ്പെടുത്താൻ ശ്രമിച്ച വിപ്ലവകാരിയാണ്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും വിമോചനപോരാട്ടങ്ങൾക്ക് ശക്തിപകർന്ന ഫിദൽ കാസ്ട്രോയുടെ ഓർമ്മകൾ മനുഷ്യ വിമോചനത്തിനു വേണ്ടിയുള്ള തുടർ പോരാട്ടങ്ങളിൽ കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.