Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ പശ്ചാത്തലമൊരുക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ കേരളത്തിൽ പശ്‌ചാത്തലമൊരുക്കുകയാണ്. തെരഞ്ഞെടുപ്പ്‌ പരാജയത്തോടെ ഇടതുപക്ഷ പ്രസ്ഥാനം ആകെ വാടിപ്പോയ നാടല്ല കേരളം. ഒരു ജാതിപ്രമാണിയും ഇന്ന്‌ സാധാരണക്കാരെ കടന്നാക്രമിക്കാത്തത്‌ കമ്യൂണിസ്‌റ്റുകാർ വളർത്തിയെടുത്ത സാമൂഹ്യബോധം നിലനിൽക്കുന്നതുകൊണ്ടാണ്‌. ബിജെപിയെ ചെറുക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കരുത്ത്‌ വർധിക്കണം.

ഭാവികേരളത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ പിണറായി സർക്കാർ നടത്തുന്നത്‌. എന്നാൽ, വളർച്ചയെ തടസപ്പെടുത്തുകയാണ്‌ കേന്ദ്ര സർക്കാർ. അതിനെതിരായ ജനരോഷം രൂപപ്പെടുത്തുന്നതിനു പകരം മാധ്യമങ്ങൾ നിരന്തരം നുണ പ്രചരിപ്പിക്കുകയാണ്. ജനങ്ങളുടെ പിന്തുണയോടെ കുറവുകൾ കണ്ടെത്തി തിരുത്തേണ്ടവ തിരുത്തിയാണ്‌ സിപിഐ എം മുന്നോട്ട്‌ പോകുന്നത്‌. എന്നാൽ അത് കാണാതെ കോൺഗ്രസും ബിജെപിയും ഒരു തെറ്റും പറ്റാത്തതും ഒരു കുറവുമില്ലാത്തതുമായ പാർടികളായാണ്‌ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.