Skip to main content

കേരള പൊലീസിനെ കൂടുതൽ ജനകീയമാക്കും

കേരള പൊലീസിനെ കൂടുതൽ ജനകീയമാക്കാനാണ്‌ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. അതിനായി സോഷ്യൽ പൊലീസ്‌ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. സത്യസന്ധതയോടെയും നീതിയോടെയും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ സർക്കാർ സമീപനം. പ്രൊഫഷണൽ രീതിയിൽ കാര്യങ്ങൾ നീക്കുന്നതിനാണ്‌ സർക്കാർ പ്രാമുഖ്യം നൽകുന്നത്. തുറന്ന മനസോടെ സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സർക്കാർ തയ്യാറാണ്‌. ജനകീയസേന എന്ന നിലയ്‌ക്ക്‌ നല്ലമാറ്റം പൊലീസിൽ പൊതുവെ ഉണ്ടായെങ്കിലും ചിലർ ഇപ്പോഴും ആ മാറ്റത്തിലേക്ക്‌ എത്തിയിട്ടില്ല. അത്തരം ആളുകളെ ശരിയായ മാർഗത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉണ്ടാവണം. യൂണിഫോം ഫോഴ്‌സുകളെ ലോകനിലവാരത്തിലേക്ക്‌ ഉയർത്തുകയാണ്‌ ലക്ഷ്യം. വയനാട് ദുരന്തമുഖത്ത്‌ കൂടപ്പിറപ്പുകളെ രക്ഷിക്കാൻ പൊലീസ്‌ നടത്തിയ പ്രവർത്തനം രാജ്യം അഭിമാനത്തോടെയാണ്‌ കാണുന്നത്‌. ഡ്യൂട്ടിസമയം പോലും നോക്കാതെ, മഹത്തായ മനുഷ്യത്വമാണ്‌ വയനാട്ടിൽ പ്രകടമായത്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.