Skip to main content

മഹിളാ കോൺഗ്രസ്‌ നേതാവായിരുന്ന സിമി റോസ്‌ബെല്ലിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

മഹിളാ കോൺഗ്രസ്‌ നേതാവായിരുന്ന സിമി റോസ്‌ബെല്ലിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. ഈ ആരോപണങ്ങളിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ നിലപാട്‌ വ്യക്തമാക്കണം. ഇക്കാര്യത്തിൽ വി ഡി സതീശൻ സ്വയം അന്വേഷണം ആവശ്യപ്പെടണമായിരുന്നു. ഗുരുതരമായ ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കുന്നത്‌ ഭൂഷണമല്ല. പൊലീസ്‌ സേനയുമായി ബന്ധപ്പെട്ട്‌ പി വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ കർശനമായി പരിശോധിക്കും. തെറ്റ് ചെയ്തത് ഏത്‌ പ്രമാണിയായാലും സർക്കാർ കർശന നടപടി എടുക്കും. ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ്‌ മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്‌. സംസ്ഥാനത്ത് ഗുരുതരമായ ആഭ്യന്തര വീഴ്‌ചകൾ ഉണ്ടായിട്ടുള്ളത്‌ യുഡിഎഫ്‌ ഭരണ കാലത്താണ്‌. പക്ഷേ, വി ഡി സതീശൻ പറഞ്ഞത്‌ തങ്ങളുടെ കാലം സ്‌കോട്‌ലാൻഡ്‌ മാതൃകയിലുള്ളതായിരുന്നുവെന്നാണ്‌. സതീശന്റെ പ്രസ്താവന തികഞ്ഞ അപഹാസ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.