സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.
സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.
തലമുറകളുടെ കാതിൽ ഇൗണങ്ങൾ പാടിപ്പകർന്ന വാനമ്പാടിയുടെ പാട്ട് നിലച്ചിരിക്കുന്നു. മധുരിതമായ പാട്ടുകൾപോലെ സുന്ദരമായ ആ ഓർമകൾ തലമുറകൾ തലമുറകളിലേക്ക് പരുന്ന അനശ്വരഗീതമായി നിറഞ്ഞുനിൽക്കും. മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകാരി ജാനകിയമ്മയുടെ വിയോഗത്തിൽ കണ്ണീർപ്പൂക്കളർപ്പിക്കുന്നു.
വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി എന്തിനാണ് കുറച്ചത് എന്നതിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.
മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കേരളത്തിലെ ഓഫീസുകളിൽനിന്നും മുന്നറിയിപ്പില്ലാതെ എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതിൽ ശക്തമായ പ്രതിഷേധം ഉയരണം. ഇത്തരം വെല്ലുവിളിയെയും ധിക്കാരത്തെയും കേരളത്തിൽ അംഗീകരിക്കില്ല എന്ന ഉറച്ചനിലപാട് സ്വീകരിക്കണ്ടതുണ്ട്.
വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതീവ ദുഃഖകരമാണ്. അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.
വിഴിഞ്ഞം തുറമുഖം വിൽക്കരുത് എന്ന നമ്മുടെ നാടിൻ്റെ ആവശ്യം ഉയർത്തിപ്പിടിച്ച് കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പണം ഉണ്ടാക്കുന്നതിനും പദ്ധതിനടത്തിപ്പിനും സ്വകാര്യകുത്തകകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് കേരളത്തെ മാറ്റുന്നത് നാടിന് വലിയ തിരിച്ചടിയാവും. ഇത് വിഭവങ്ങളും വികസനസാധ്യതകളും കുത്തകകൾ കൊള്ളയടിക്കുന്നതിലേക്കാണ് നയിക്കുക.
ഏതാണ്ട് ഒന്നരമാസം മുമ്പ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ ചെയ്തികൾ, കേരളത്തിൻ്റെ വികസന മുന്നേറ്റത്തെയാകെ തകിടം മറിക്കുന്നതാണെന്ന് ഓരോ ദിവസവും തെളിയുകയാണ്.
കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നടപടി അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അംഗീകരിക്കാനാവില്ല. കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം.
കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ആർഎസ്എസും സംഘപരിവാരവും തീവെട്ടിക്കൊള്ളയുടെ പര്യായമായി മാറുകയാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ടുജി സ്പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയ അഴിമതികൾക്കെതിരെ ഉയർന്ന വികാരമാണ് 2014 ൽ മോദിക്ക് അധികാരമേറാൻ വഴിയൊരുക്കിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മറ്റു മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നും ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ആരോപണം ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിക്ക് പരസ്യമായി രംഗത്തുവരേണ്ടിവന്നിരിക്കുന്നു.
അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോഴേക്കും വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീത ദാസന്മാരുടെ സർക്കാരായി മാറുകയാണ്. ആർഎസ്എസിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.