ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും തന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സഖാവ് കണ്ടോത്ത് സുരേശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും തന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സഖാവ് കണ്ടോത്ത് സുരേശന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ മാര്‍ച്ച് 1 ന് ആരംഭിക്കും. പതാക ജാഥ കയ്യൂരില്‍ ഉദ്ഘാടനം ചെയ്യും. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. സ. അനുശ്രീ ജാഥ അംഗമാണ്.
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 19) മുതൽ ഫെബ്രുവരി 23 വരെ ഏരിയ അടിസ്ഥാനത്തിൽ കാൽനട ജാഥകൾ സംഘടിപ്പിക്കും. ഫെബ്രുവരി 25ന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധിക്കും.
മറ്റൊരു സഖാവിന്റെ ജീവൻ കൂടി ആർഎസ്എസ് കൊലയാളി സംഘത്തിന്റെ ഒത്താശയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്.
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു - ഡിവൈഎഫ്ഐ പ്രവര്ത്തകന് മാമ്പാറ പട്ടാളത്തറയില്‍ ജിതിന് ഷാജിയെ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
സിപിഐ എം സംസ്ഥാന സമ്മേളന പതാക ദിനത്തോട് അനുബന്ധിച്ച് എകെജി സെന്ററിൽ പതാക ഉയർത്തി.
സിപിഐ എം സംസ്ഥാന സമ്മേളന പതാക ദിനം നാളെ ആചരിക്കും. തെക്കൻ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന സഖാവ് എൻ ശ്രീധരൻ ദിനമായ ഫെബ്രുവരി 17 നാണ് പതാകദിനം.
സിപിഐ എം സംസ്ഥാന സമ്മേളനം 2025 മാർച്ച് 06 മുതൽ 09 വരെ കൊല്ലത്ത്
സിപിഐ എം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. 2025 മാർച്ച് 6 മുതൽ 9ന് കൊല്ലത്ത് സംസ്ഥാന സമ്മേളനവും ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും.
സിപിഐ എം തൃശൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.
സഖാവ് കെ രാധാകൃഷ്ണന്റെ അമ്മ ചിന്നയുടെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ചേലക്കരയിലെ വീട്ടിലെത്തി അനുശോചനം അറിയിക്കുകയും രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
സഖാവ് കെ രാധാകൃഷ്ണന്റെ അമ്മ ചിന്നയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കെ രാധാകൃഷ്ണന്റെ പൊതുജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്നും താങ്ങും തണലുമായിരുന്ന അമ്മയുടെ വിയോഗത്തിൽ രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു.