രാജ്യത്തിന്റെ മതനിരപേക്ഷതയും, ഫെഡറലിസവും ശക്തമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഈ നയങ്ങള്‍ക്കെതിരെ വ്യക്തമായ സമീപനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സിപിഐ എം ജനങ്ങളെ അണിനിരത്തി പൊരുതിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിന്റെ മതനിരപേക്ഷതയും, ഫെഡറലിസവും ശക്തമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഈ നയങ്ങള്‍ക്കെതിരെ വ്യക്തമായ സമീപനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സിപിഐ എം ജനങ്ങളെ അണിനിരത്തി പൊരുതിക്കൊണ്ടിരിക്കുന്നത്.
സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ പയ്യാമ്പലത്ത് സഖാവ് കോടിയേരിയുടെ സ്മൃതികുടീരത്തിൽ അഭിവാദ്യം അർപ്പിച്ചു. പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന കോടിയേരി സഖാവിന്റെ സ്മരണ നമുക്ക് ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമരസ്മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ.
സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്.
സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ നിത്യപ്രചോദനമായി ജ്വലിക്കും.
വെടിയുണ്ടകൾക്ക് തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് സ. പുഷ്പന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്പൻ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനിൽക്കും.
പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറി. കേരളത്തിലെ പാര്‍ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടെയും വാര്‍ത്താമാധ്യമങ്ങളുടെയും വക്കാലത്തുമായാണ് അന്‍വര്‍ പുറപ്പെട്ടിരിക്കുന്നത്.
പുനെയിൽ ഏണസ്റ്റ് ആൻഡ് യംഗ് (EY) കമ്പനയിൽ ജോലി ചെയ്യവേ മരണമടഞ്ഞ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കങ്ങരപ്പടിയിലെ വീട്ടിലെത്തി സന്ദർശിച്ചു. കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ ഇരയാണ് അന്ന സെബാസ്റ്റ്യൻ. പ്രതിദിനം 15- 16 മണിക്കൂർ വരെ അന്നയ്ക്ക് ജോലി ചെയ്യേണ്ടതായി വന്നിരുന്നു.
പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 46 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി.
സഖാവ് എം എം ലോറൻസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത മഹാനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സ.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു ആ അരുംകൊല.
ശ്രീലങ്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത സഖാവ് അനുര കുമാര ദിസനായകെയെയും അദ്ദേഹത്തിന്റെ പാർടിയായ ജനതാ വിമുക്തി പെരുമനയെയും (ജെവിപി) അഭിനന്ദിക്കുന്നു.
കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത മഹാനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.