Skip to main content

നുണപ്രചാരണം നടത്തുന്ന മീഡിയ വണ്ണിനും ദാവൂദിനും എതിരായി സിപിഐ എം നിയമ നടപടി സ്വീകരിക്കും

മതരാഷ്ട്രമുണ്ടാക്കാനും മറ്റ് മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ഇവിടെ ചിലർ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തുന്ന ചാനലായ മീഡിയ വണ്ണിന്റെ ആശയ പ്രത്യയശാസ്ത്രത്തിൽ അന്യ മതസ്ഥരോട് ശത്രുതപരമായ നിലപാട് കൃത്യമായുണ്ട്. ജമാ അത്തെ ഇസ്ലാമിയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനത്തിന്റെ ഭാ​ഗമായി പോകുന്ന വിഭാ​ഗമാണെന്ന് ഇപ്പോൾ പരസ്യമാണ്. അതിന്റെ ഭാഗമായി മീഡിയ വൺ തുടർച്ചയായി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ഇതിനായി അവർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. അതിന് അവർ കണ്ടുപിടിച്ച ഉപാധി വണ്ടൂർ മുൻ എംഎൽഎ ആയിരുന്ന സഖാവ് കണ്ണനെയും വണ്ടൂർ മണ്ഡലത്തേയും അപമാനിക്കുന്ന തരത്തിലുള്ള നുണ പ്രചരണം നടത്തുക എന്നതാണ്. മലപ്പുറം ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനുള്ള എൻഡിഎഫ് പോലുള്ള സംഘടനകളുടെ ചില ഇടപെടലുകൾ കൃത്യമായി പേരെടുത്ത് പറഞ്ഞുകൊണ്ട് സഖാവ് കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുമായി ബന്ധ‌പ്പെട്ടാണ് ഈ കള്ള പ്രചാരവേല ഇപ്പോൾ നടത്തുന്നത്. മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് എതിരെയുള്ള സബ്മിഷനാണ് സ. കണ്ണൻ അവതരിപ്പിച്ചത്. അതിലെ എൻഡിഎഫ് എന്ന പേര് മാറ്റി നടത്തുന്ന വ്യാജ പ്രചാരണത്തിലൂടെ മലപ്പുറത്തേയും മുസ്ലിം ജനവിഭാ​ഗത്തേയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് മീഡിയ വൺ ന‌ടത്തുന്നത്. മതപരമായ വിഭജനം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ഇത് നടത്തുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ സിപിഐ എം നിയമ നടപടി സ്വീകരിക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.