Skip to main content

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
വൈദേശികശക്തികളോട് പൊരുതി നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് ഈ ദിനം. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഈ വേളയിൽ സ്മരിക്കാം.
രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വ ശക്തികളുടെ കാൽക്കീഴിലെത്തിക്കുന്ന നയങ്ങളും നിലപാടുകളുമാണ് വർത്തമാനകാല ഭരണാധികാരികൾ കൈക്കൊള്ളുന്നത്. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ വിലക്കുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണം നടത്താൻപോലും സാധിക്കാത്ത വിധത്തിൽ ഭരണാധികാരികൾ സാമ്രാജ്യത്വ വിധേയത്വം പുലർത്തുന്ന കാഴ്ചയ്ക്കാണ് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ജാതിമത വ്യത്യാസങ്ങൾ മറന്നും എല്ലാവിധ എതിർവരമ്പുകളെയും അതിജീവിച്ചും രാജ്യം ഒറ്റക്കെട്ടായി അണിനിരന്നതിന്റെ ഫലമാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യം. നാനാത്വത്തിലെ ഏകത്വമെന്ന ആശയം നിലനിർത്തി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നാം നിർവഹിക്കേണ്ടത്. ജനതയെ വിഭജിക്കാനും ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനും നടക്കുന്ന ശ്രമങ്ങളെയും ജാഗ്രതാപൂർവം പ്രതിരോധിക്കേണ്ടതുണ്ട്. ആ കടമ നിർവഹിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും തുറങ്കിലടയ്ക്കാനുമാണ് രാജ്യഭരണം കയ്യാളുന്നവരുടെ ശ്രമം. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തിമത്തായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.

മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിന്നുള്ള നയപരിപാടികളാണ് ഇന്ത്യ എക്കാലവും സ്വീകരിച്ചുപോന്നിരുന്നത്. അതിൽ നിന്ന് വിഭിന്നമായ നിലപാടുകളാണ് ഇപ്പോൾ രാജ്യം കാണേണ്ടിവരുന്നത്. ജനങ്ങളെ വർഗീയമായി വേർതിരിക്കാനും ഭിന്നചിന്ത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാടുകൾ പുലർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ ഈ വേള നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഒരുമയും മതേതരത്വവും പുലരുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്കോരോരുത്തർക്കും കൈകൾകോർക്കാം.

എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.