ദീർഘകാലം എകെജി സെന്റർ ജീവനക്കാരനായിരുന്ന സഖാവ് വി പി നാരായണന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
![](/sites/default/files/styles/secrataries_main/public/2024-07/450304820_1023712749318259_5896377265506275373_n.jpg?itok=E14qWaGb)
ദീർഘകാലം എകെജി സെന്റർ ജീവനക്കാരനായിരുന്ന സഖാവ് വി പി നാരായണന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
ദീർഘകാലം എകെജി സെന്റർ ജീവനക്കാരനായിരുന്ന കാസർകോട് കാലിക്കടവ് സ്വദേശി സഖാവ് വി പി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
മാധ്യമ പ്രവർത്തകൻ എം ആർ സജേഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു.
പുന്നപ്ര വയലാർ സമരനായകനായ സഖാവ് പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തുവർഷമാകുന്നു.
സിപിഐ എം നേതാവും മുൻമന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ വിടപറഞ്ഞിട്ട് രണ്ടുവർഷം പൂർത്തിയാകുന്നു. കേരള രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാടിനുവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങൾ പ്രിയങ്കരനായ നേതാവാക്കി.
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരികയും പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്തിരിക്കുകയാണല്ലോ. മൂന്നാമതും കൂട്ടുകക്ഷി സർക്കാരുണ്ടാക്കി അധികാരത്തിൽ വരാൻ കഴിഞ്ഞെങ്കിലും തനിച്ച് ഭൂരിപക്ഷം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു.
ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വീരമൃതു വരിച്ച സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ ജവാൻ തിരുവനന്തപുരം പാലോട് സ്വദേശി ആർ വിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു.
സിപിഐ എമ്മിന്റെ ബഹുജന പിന്തുണ ശക്തിപ്പെടുത്താൻ കേരളത്തിലെ എല്ലാ ലോക്കലുകളിലും പാർടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നേരിട്ട തിരിച്ചടി പരിഹരിക്കുന്നതിനുള്ള ശക്തമായ നിലപാടുകൾ പാർടി സ്വീകരിക്കും. ബൂത്ത് തലം വരെയുള്ള പരിപാടികൾ പരിശോധിച്ച് അതിനാവശ്യമയുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യും.
കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ പ്രത്യകത.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകടകരമാണ്. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു.
വായനയോളം ശക്തമായ ആയുധമോ മരുന്നോ ഇല്ല. വായിച്ചു മുന്നേറിയാണ് കേരളം മാറിയത്. ചിലരുടെ കൈകളിൽ മാത്രമുണ്ടായിരുന്ന അറിവും അക്ഷരവും ബഹുജന മുന്നേറ്റത്തിലൂടെയാണ് ജനകീയമാക്കിയത്. വായന ഒരേസമയം പല ജീവിതം സാധ്യമാക്കുകയും ഒരേസമയം പല ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാൾ പകരുന്നത്. കുവൈത്തിലെ ലേബർ ക്യാംപിലെ തീപിടിത്തത്തിൽ മലയാളികളടക്കമുള്ള സഹോദരങ്ങളുടെ ജീവൻ പൊലിഞ്ഞ വേദനയ്ക്കിടയിലാണ് ഇക്കുറി ബലിപെരുന്നാൾ കടന്നുവരുന്നത്.