യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി നടപ്പിലാക്കി വരുന്ന ഇടതുപക്ഷ ബദൽ സമീപനങ്ങൾ അവസാനിപ്പിക്കുകയും സമ്പൂർണമായും നവലിബറൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി നടപ്പിലാക്കി വരുന്ന ഇടതുപക്ഷ ബദൽ സമീപനങ്ങൾ അവസാനിപ്പിക്കുകയും സമ്പൂർണമായും നവലിബറൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്.
രണ്ട് ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു. ലക്ഷക്കണക്കിന് പ്രവർത്തകരുടെ അഭിപ്രായം കേട്ടശേഷമാണ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള കോട്ടയം എംജി സർവ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം.
കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികളാണ് പാർടി നടത്തിയത്.
സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി വലിയ ജാഗ്രത നാം പുലർത്തേണ്ടതുണ്ട്. അതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.
മന്ത്രിസഭയുടെ മധുവിധുകാലത്ത് തന്നെ മന്ത്രി സണ്ണിജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചിരിക്കുന്നു. ബന്ധുനിയമനത്തെച്ചൊല്ലി കോൺഗ്രസ്സിലും യുഡിഎഫിലും ഉടലെടുത്ത തർക്കത്തിനൊടുവിലാണ് സ്ഥാനഭ്രംശം.
ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന UDF സർക്കാരിൻ്റെ നിലപാട് RSS - CongRSS ബാന്ധവം വെളിവാക്കുന്നതാണ്.
കേരളം പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയെന്ന സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ വാദം പച്ചയായ നുണയാണ്. കേരളം ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതിക്കായി ഒരു നയാപൈസ പോലും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല.
പബ്ലിക് ഡൊമയിനിലുള്ള സ്ഥിതിവിവര കണക്കുകൾ അല്ലാതെ മറ്റൊന്നും പൊതു പ്ലാറ്റ്ഫോമുകളിൽ അപ്പ്ലോഡ് ചെയ്തിട്ടില്ലായെന്നാണ് ബഹുമാനപ്പെട്ട മുൻ പ്ലാനിംഗ് ബോർഡ് ചെയർമാൻ കെ.എം. ചന്ദ്രശേഖരൻ പ്രസ്താവിച്ചിട്ടുണ്ട്.
സർവകലാശാലകൾ മതവർഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ല. അവ സ്വതന്ത്ര ചിന്തയുടെ ഇടങ്ങളാണ്. ശാസ്ത്രീയ അന്വേഷണത്തിന്റെ കേന്ദ്രങ്ങളാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ കാവലാണ്. അതുകൊണ്ടുതന്നെ സർവകലാശാലകളുടെ കാവിവൽക്കരണത്തിനെതിരായ പോരാട്ടം
തെലങ്കാനയിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഏറ്റവും പുതിയ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.
ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.
ബിജെപി തമിഴ്‌നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന് നിലവിൽ 2500ഓളം സംഘടനകളുണ്ട്. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.
പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.