വെറുപ്പിന്റെ അന്തരീക്ഷം മാറ്റി, സാഹോദര്യവും സ്‌നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണം. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ വക്താക്കളാണ്. ഈ ഭരണം ഇല്ലാതാക്കണം.

വെറുപ്പിന്റെ അന്തരീക്ഷം മാറ്റി, സാഹോദര്യവും സ്‌നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണം. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ വക്താക്കളാണ്. ഈ ഭരണം ഇല്ലാതാക്കണം.
ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണ്.
സ്വകാര്യവ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. ഇതാ ഇന്ന് ഈ സർക്കാരിന് കീഴിൽ 11 സ്വകാര്യ വ്യവസായ പാർക്കുകൾ നിർമാണം ആരംഭിച്ചിക്കുമ്പോൾ അതിൽ 3 എണ്ണം കോട്ടയം ജില്ലയിലാണ്.
പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് 5000 പഠനമുറികൾ എൽഡിഎഫ് സർക്കാർ ഈ വർഷം നിർമിക്കും. സർക്കാർ, എയ്‌ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായാണ് പഠനമുറികൾ നിർമിക്കുന്നത്.
വിയറ്റ്നാം വിമോചന നായകന് സഖാവ് ഹോചിമിൻ അന്തരിച്ചിട്ട് ഇന്നേക്ക് 54 വർഷം.
ജനങ്ങൾ അവരുടെ അനുഭവങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ തുറന്നുപറയുന്നു. പലയിടങ്ങളിലായി പല ചാനലുകൾ പലരുടെ നേരെ മൈക്ക് നീട്ടിയപ്പോഴും എല്ലാവരുടെയും മറുപടി ഒന്നുതന്നെ. ഓണവിപണിയിൽ സാധനങ്ങൾക്ക് നല്ല വിലക്കുറവുണ്ട്. സർക്കാർ ഇടപെടൽ ഫലം കണ്ടു.
വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിത്. വർഗീയതയോട് സമരസപ്പെടുന്നവർക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.
അദാനി ഓഹരി കുംഭകോണം ഒരു നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടാണ് കോളിളക്കത്തിനു തുടക്കംകുറിച്ചത്. സുപ്രിംകോടതി നിർദ്ദേശപ്രകാരം സെബി ആരോപണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് നൽകി.
കുത്തക ടയർ കമ്പനികൾ റബർ കർഷകരെ വഞ്ചിച്ചുണ്ടാക്കിയ കോടികൾ പിഴയായി ഈടാക്കണമെന്നാണ് കോമ്പറ്റീഷൻ കമീഷൻ ഉത്തരവ്. 622 കോടി രൂപയാണ് എംആർഎഫിന് പിഴയിട്ടത്. ഇവരടക്കം ടയർ കുത്തകകൾ കർഷകരെ വഞ്ചിച്ചതിന് പിഴ ഈടാക്കി കർഷകർക്ക് മടക്കിനൽകണമെന്ന് ഒരേ സ്വരത്തിൽ പറയണം. അതിനു കോൺഗ്രസ് തയ്യാറാണോ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്‌കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിന് കത്തയച്ചു.
ഏതെല്ലാം തരത്തില്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ കഴിയുമെന്ന് കേന്ദ്രം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഓണം നമുക്ക് മുന്നിലെത്തിയത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ബിജെപി - ആർഎസ്എസ് ഹിന്ദുത്വരാഷ്ട്രീയം സമൂഹത്തെ തകർക്കുകയാണ്.
മനുഷ്യർക്കുള്ളിൽ അപരവിദ്വേഷം വളർത്തി വർഗീയമായി വിഘടിപ്പിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം മനുഷ്യരെ എന്താക്കി തീർക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുസഫർ നഗറിൽ ഏഴു വയസ്സ് മാത്രമുള്ള മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടി.
സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവുമായിരുന്ന സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.
സരോജിനി ബാലാനന്ദന് അന്ത്യാഭിവാദ്യങ്ങൾ. പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ് പുരോഗമന വനിതാ പ്രസ്ഥാനത്തിന്റെ സമര നേതൃത്വമായി മാറുകയായിരുന്നു. വനിതാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സഖാവ് സ്ത്രീ ചൂഷണങ്ങൾക്കെതിരെ അവിരാമം പോരാടിയിരുന്നു.