ഓണത്തെ വരവേൽക്കുന്നതിനായി 18000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത്. രാജ്യത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് അത് പിടിച്ചു നിർത്താൻ നമുക്ക് കഴിയുന്നു.

ഓണത്തെ വരവേൽക്കുന്നതിനായി 18000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത്. രാജ്യത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് അത് പിടിച്ചു നിർത്താൻ നമുക്ക് കഴിയുന്നു.
ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രഖ്യാപിച്ച ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന മാതൃകാപദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്.
സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്.
മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണ്.
രാജ്യത്ത് സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ മരണമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന അമിതാധികാര പ്രയോഗമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഭരണഘടന, മതനിരപേക്ഷത, ജുഡീഷ്യറി, പാർലമെന്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുകയാണ്.
ഓണം ആളുകൾക്ക് സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ് ഏതാനം ആഴ്‌ചകൾ മുമ്പ് വരെ ചിലർ നടത്തിയത്. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവർക്ക് പോലും ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണ്. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും.
വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നിന്നും വന്നിരിക്കുന്നത്.
മഹാത്മാ അയ്യൻകാളിയുടെ 160-ാം ജന്മവാർഷികമാണ് ഇന്ന്. തിരുവനന്തപുരം വെങ്ങാനൂരിൽ അയ്യൻ – മാല ദമ്പതികളുടെ മകനായി 1863 ആഗസ്റ്റ് 28നാണ് അദ്ദേഹം ജനിച്ചത്. പോരാട്ടത്തിന്റെയും ധീരതയുടെയും മാതൃകയായ അദ്ദേഹം ജാതി മേധാവിത്വത്തിനെതിരെ നടത്തിയ സമരങ്ങൾ ശ്രദ്ധേയമായിരുന്നു.
ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം. കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻകാളിയുടെ സ്ഥാനം അനുപമമാണ്. ജാതിവ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യൻകാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേർത്തു വച്ച് വർഗസമരത്തിന്റെ ആദ്യപാഠങ്ങൾ നമുക്കു പകർന്നു തന്നു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
പുതുപ്പള്ളിയിൽ മണ്ഡലത്തിന്റെ വികസനം ചർച്ച ചെയ്യാനായി ഇടതുമുന്നണി സ്ഥാനാർഥി യുഡിഎഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചുവെങ്കിലും യുഡിഎഫ് അതിനെ പരിഹസിക്കുകയും ഒഴിഞ്ഞു മാറുകയുമായിരുന്നു. ഒടുവിൽ വികസനം ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ തന്നെ വന്നതിൽ ഏറെ സന്തോഷം തോന്നുന്നു.
ചന്ദ്രയാൻ മിഷൻ വിജയിച്ച സാഹചര്യത്തിൽ ബെംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ ഇല്ലാതിരുന്നത് ശാസ്ത്രവും ശാസ്ത്രബോധവുമാണ്. മതം മാത്രമാണ് അദ്ദേഹം ശാസ്ത്രജ്ഞരോട് സംസാരിച്ചത്.
തിരുവനന്തപുരം നഗരത്തിന് ഓണസമ്മാനമായി 60 ഇലക്ട്രിക് ബസുകൾ ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടി നടന്ന ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക് മടങ്ങിപ്പോയത് ഒരു ഇലക്ട്രിക് ബസിലായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് യൂണിയൻ വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുതിയ കരിക്കുലം ഫ്രെയിംവർക്ക് പ്രകാരമുള്ള പുതിയ സിലബസ് തീരുമാനിക്കാനുള്ള കമ്മിറ്റികളുടെ യോഗം വിളിച്ചു കൂട്ടിയത്. ആ യോഗത്തിൽ അദ്ദേഹം പറഞ്ഞു,