പണം ഉണ്ടാക്കുന്നതിനും പദ്ധതിനടത്തിപ്പിനും സ്വകാര്യകുത്തകകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് കേരളത്തെ മാറ്റുന്നത് നാടിന് വലിയ തിരിച്ചടിയാവും. ഇത് വിഭവങ്ങളും വികസനസാധ്യതകളും കുത്തകകൾ കൊള്ളയടിക്കുന്നതിലേക്കാണ് നയിക്കുക.
പണം ഉണ്ടാക്കുന്നതിനും പദ്ധതിനടത്തിപ്പിനും സ്വകാര്യകുത്തകകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് കേരളത്തെ മാറ്റുന്നത് നാടിന് വലിയ തിരിച്ചടിയാവും. ഇത് വിഭവങ്ങളും വികസനസാധ്യതകളും കുത്തകകൾ കൊള്ളയടിക്കുന്നതിലേക്കാണ് നയിക്കുക.
ഏതാണ്ട് ഒന്നരമാസം മുമ്പ് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ ചെയ്‌തികൾ, കേരളത്തിൻ്റെ വികസന മുന്നേറ്റത്തെയാകെ തകിടം മറിക്കുന്നതാണെന്ന് ഓരോ ദിവസവും തെളിയുകയാണ്.
വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം പരസ്യമായ കരാർ ലംഘനമാണ്. പതിമൂവായിരത്തിഇരുനൂറ് കോടി രൂപയുടെ കൈമാറ്റമാണ് 49 ശതമാനം ഓഹരികളിലൂടെ നടത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് തങ്ങൾക്ക് ഒന്നും അറിയില്ല എന്നുമാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വലിയ മാറ്റം വരുത്തുന്ന അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് കൂടുതൽ വ്യക്തത ആവശ്യമുണ്ട്.
കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നടപടി അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അംഗീകരിക്കാനാവില്ല. കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം.
കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. നിയമസഭയുടെ നടപടിക്രമങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് ധനകാര്യബിൽ പാസാക്കിയത്. പുതുക്കിയ ബജറ്റിന്റെ ഷെഡ്യൂൾ സഭയിൽവന്നപ്പോൾ ധനബിൽ ഉണ്ടായിരുന്നില്ല.
സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് മാത്രമാണ് നികുതി നിർദേശങ്ങളുള്ള ധനബിൽ സാധാരണനിലയിൽ പാസാക്കുക. പക്ഷേ ഇക്കാര്യത്തിൽ സബ്ജക്ട് കമ്മിറ്റി ചേരാൻ സമയംപോലും നിശ്ചയിച്ചില്ല. ഇത്തരമൊരു ബിൽ പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.
കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പ് എങ്ങനെ ധൈര്യപ്പെട്ടു എന്നത് സംശയകരമാണ്. അദാനി വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി)ക്കാണ് നൽകിയത്.
സമുദ്ര മിഷൻ സംബന്ധിച്ച പുതിയ ബജറ്റിലെ നിർദ്ദേങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം. വിഴിഞ്ഞം പോർട്ടിന്റെ ഉടമസ്ഥനായ കേരള സർക്കാരിനോട് ചർച്ച ചെയ്യാതെ ഇത്തരമൊരു നടപടിക്ക് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിർദ്ദേശമാണ്.
കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ആർഎസ്എസും സംഘപരിവാരവും തീവെട്ടിക്കൊള്ളയുടെ പര്യായമായി മാറുകയാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ടുജി സ്പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയ അഴിമതികൾക്കെതിരെ ഉയർന്ന വികാരമാണ് 2014 ൽ മോദിക്ക് അധികാരമേറാൻ വഴിയൊരുക്കിയത്.
പുന്നപ്ര–വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 12 വർഷമാകുന്നു.
ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ധനബിൽ പാസാക്കുന്നതിലൂടെ വൻ അഴിമതിക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. നാടിന് ഏറ്റവും കൂടുതൽ ആപത്ത് വരുത്തുന്ന വിധത്തിൽ മദ്യവ്യാപനത്തിനുള്ള അവസരമാണ് യുഡിഎഫ് സർക്കാർ ഒരുക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരിക്കൈമാറ്റം ആശങ്കയുണർത്തുന്നതാണ്. കരാർ പ്രകാരം തുറമുഖ അതോറിറ്റിയായ കേരള സർക്കാരിന്റെ അനുമതിയോടെ മാത്രമേ ഓഹരി വിൽക്കാനോ, കരാർ വ്യവസ്ഥയിൽ മാറ്റമുണ്ടാകുന്ന തരത്തിൽ ഉടമസ്ഥതയിൽ വ്യതിയാനം സൃഷ്ടിക്കാനോ കഴിയുകയുള്ളൂ.
യുഡിഎഫ് അധികാരമേറ്റെടുത്ത് ഒരു മാസംപോലും തികയേണ്ടി വന്നില്ല; അതിനുള്ളില്‍ത്തന്നെ അഴിമതി സര്‍ക്കാരിനെ വലയം ചെയ്തു. ആദ്യ ബജറ്റ് വമ്പന്‍ അഴിമതികള്‍ക്കും കോര്‍പറേറ്റ് കൊള്ളകള്‍ക്കും വഴിയൊരുക്കുമെന്ന പ്രതിപക്ഷ നിരീക്ഷണം ശരിവയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.