തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.
നിയമസഭയിൽ മുഖ്യമന്ത്രി സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ “സിപിഐ എം നൽകിയ ലിസ്റ്റ് പ്രകാരമാണ് തെരഞ്ഞെടുത്തത്” എന്ന പ്രസ്താവന പച്ചകള്ളം ആണ്. ഈ പ്രസ്താവന കേട്ടവർ സ്വാഭാവികമായി ഒരു ചോദ്യം ചോദിക്കും.
എൽഡിഎഫ് സർക്കാർ കേരളത്തിലെ 35 നും 60 നും ഇടയിൽ പ്രായമുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ ധനസഹായ പദ്ധതി. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകൾക്ക് ലഭിക്കുന്ന ഈ പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം സ്ത്രീകളാണ്.
പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിൻ്റെ ഒരു വാദം കൂടി തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ അസത്യം പ്രചരിപ്പിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവർ ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണം.
അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോഴേക്കും വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീത ദാസന്മാരുടെ സർക്കാരായി മാറുകയാണ്. ആർഎസ്എസിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മറ്റു മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നും ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ആരോപണം ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിക്ക് പരസ്യമായി രംഗത്തുവരേണ്ടിവന്നിരിക്കുന്നു.
കേരളത്തിൽ പഴയ യുഡിഎഫ് കാലത്തെ ഇരുട്ട് തിരിച്ചുവരികയാണ്. ആവശ്യത്തിന് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സർക്കാരിനോ ബോർഡിനോ സാധിച്ചിട്ടില്ല. ആസൂത്രണത്തിലെ ഈ പിഴവ് പരിഹരിക്കാൻ കഴിയാതായതോടെ സംസ്ഥാനം ഇരുട്ടിലാവുകയാണ്.
പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ കെഎം ഷാജിക്ക് വലിയ ആവേശമാണ്. 'കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് ഷാജി ന്യായീകരിക്കുന്നത്. ഇത് അൺഹെൽത്തി ഡിബേറ്റിൻ്റെ വിഷയമല്ല. ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്.
കേന്ദ്ര അധികാരത്തിന്റെ അഹന്തയിൽ സർവ്വ മേഖലയിലും ആർഎസ്എസ് നടത്തിവന്ന കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്ത പത്തുവർഷമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായത്. എന്നാൽ ഒരു മാസം കൊണ്ട് യുഡിഎഫ് സർക്കാർ ആർഎസ്എസിന് മുന്നിൽ മുട്ടിലിഴയുകയാണ്.
മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരത്തിനും വിദ്വേഷപ്രചാരണങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്ന സംഘപരിവാറിന്റെ കപടമുഖം അയോധ്യയിൽ അഴിഞ്ഞു വീഴുകയാണ്.
സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഫിഷറീസ് മന്ത്രിക്ക് ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ കഴിവില്ലെന്ന് വരുത്തിതീർക്കുന്ന രീതിയിൽ ഷിബു ബേബി ജോണിന്റെ ഇടപെടലുണ്ടായത് ശരിയായില്ല.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന സത്യഗ്രഹത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിയും മുതിർന്ന പാർടി നേതാവ് സ. ബൃന്ദാ കാരാട്ടും.
ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.
കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.