Skip to main content

ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളിൽ നിന്ന്‌ സമ്പദ്‌ഘടനയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

-------------------------------------------------------

2000 രൂപയുടെ നോട്ട്‌ പ്രചാരത്തിൽ നിന്ന് ആർബിഐ പിൻവലിച്ചിരിക്കുകയാണ്. മോദി സർക്കാർ 2016ൽ നടപ്പാക്കിയ വിനാശകരമായ നോട്ടുനിരോധനം ദയനീയ പരാജയമായി മാറിയെന്നതിന്‌ തെളിവാണ്‌ ഇപ്പോൾ 2000 രൂപയുടെ നോട്ട്‌ പിൻവലിച്ച നടപടി. കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട്‌ എന്നീ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായും ഡിജിറ്റൽ സമ്പദ്‌ഘടന പ്രോത്സാഹിപ്പിക്കാനുമാണ്‌ നോട്ട്‌ നിരോധിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന്‌ അവകാശപ്പെട്ടു. ഈ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാനായില്ല. അന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇപ്പോഴത്തെ ഈ നീക്കം 2000 രൂപ കറൻസി നോട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ശേഖരണം ഇല്ലാതാക്കുന്നതിനു പകരം അത് വെളുപ്പിച്ചെടുക്കാനുള്ള കൂടുതൽ സാധ്യതകളാണ് തുറന്നുവെക്കുന്നത്.

അതേസമയം, നോട്ടുനിരോധനത്തിൽ കോടിക്കണക്കിനുപേരുടെ ജീവിതമാർഗം തകർന്നു. നൂറുകണക്കിനുപേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയും ആഭ്യന്തര വളർച്ചയ്‌ക്ക്‌ സംഭാവന നൽകുകയും ചെയ്യുന്ന അനൗപചാരിക സമ്പദ്‌ഘടനയെയും ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായങ്ങളെയും ഇത്‌ തകർത്തു. നോട്ടുനിരോധന ദുരന്തത്തിനുശേഷം പ്രചാരത്തിലുള്ള കറൻസിയിൽ 83 ശതമാനം വർധന ഉണ്ടായി. അപലപനീയമായ ഭീകരാക്രമണങ്ങൾ തുടരുകയും നിരപരാധികൾക്ക്‌ ജീവൻ നഷ്ടപ്പെടുകയുമാണ്‌.

സമ്പദ്‌ഘടന തകർക്കുന്നതും ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നതും ചെറുത്തുതോൽപ്പിക്കണം. കോർപറേറ്റ്‌ – വർഗീയ കൂട്ടുകെട്ടിനെ തള്ളിക്കളയണം. ഇത്തരം ഏകാധിപത്യപരമായ ജനവിരുദ്ധ നടപടികളിൽ നിന്ന്‌ സമ്പദ്‌ഘടനയെ രക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.