ഇടുക്കി വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകൻ മാത്യു ബെന്നിയെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് സിപിഐ എം. തമിഴ്‍നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് പശുക്കളെ പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ് കുടുംബത്തിന് കൈമാറി.

ഇടുക്കി വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകൻ മാത്യു ബെന്നിയെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് സിപിഐ എം. തമിഴ്‍നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് പശുക്കളെ പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ് കുടുംബത്തിന് കൈമാറി.
നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണം. ഭരണഘടനാപരമായ പദവി അനുസരിച്ച് ഒപ്പുവെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. എത്രയും വേഗം ഗവർണർ ഒപ്പിടണം. ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്.
ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു.
ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.
സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സംസ്ഥാനത്തിന് കടമെടുക്കാമായിരുന്ന തുക ഭീമമായി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നതാണ്. ഏഴായിരംകോടി രൂപയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 1838 കോടി മാത്രം എടുക്കാനാണ് അനുമതി നൽകിയത്.
മോദി ഭരണത്തിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്താകെ അതിഭീകരമായ ഭീഷണി നേരിടുമ്പോഴും എൽഡിഎഫ് ഭരിക്കുന്ന കേരളം സമഭാവനയുടെ ഒരു ദ്വീപായി നിലനിൽക്കുകയാണ്.
കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളതുകൊണ്ടാണ് മലയാളികൾ മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും മേന്മകൊണ്ടാണ് ഇത് സാധ്യമാകുന്നത്.
നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യത. ഗവർണ്ണർക്ക് നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കാൻ കഴിയില്ല. ഇടുക്കി കർഷകമാർച്ച് വിജയമാകുമെന്ന് കണ്ടപ്പോഴാണ് ഗവർണ്ണർ ഇടുക്കി യാത്ര തീരുമാനിച്ചത്, ഇടുക്കിയിൽ കർഷകരുടെ ശക്തമായ പ്രതിഷേധമുണ്ടാകും.
മാഹിയിലെ ജനങ്ങളോട് അധികൃതർ തുടരുന്ന അവഗണനയ്ക്കെതിരെ സംഘടിപ്പിച്ച പോണ്ടിച്ചേരി സെക്രട്ടേറിയറ്റ് മാർച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്ന നിവേദനം പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് നൽകി.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സംഘപരിവാർ അജൻഡയോടുള്ള എതിർപ്പ് രേഖാമൂലം അറിയിച്ച് സിപിഐ എം. ഇക്കാര്യം അടിച്ചേൽപ്പിക്കുന്നതിൽ വിയോജിപ്പ് വ്യക്തമാക്കി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സമിതിയുടെ സെക്രട്ടറിക്ക് കത്ത് അയച്ചു.
ബിജെപി അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിക്കുകയാണ്. നിയമസഭയിൽ എല്ലാവരും ഒന്നിച്ച് പാസാക്കിയ ബില്ലിൽ ഒപ്പിടാതെ ഗവർണർ ഇടുക്കിയിലെ ജനതയെ വെല്ലുവിളിക്കുകയാണ്. ഭരണഘടനാ ബാധ്യതയും ഉത്തരവാദിത്വവുമാണ് ഗവർണർ ലംഘിക്കുന്നത്. ബില്ലിൽ പോരായ്‌മയുണ്ടെങ്കിൽ തിരിച്ചയയ്ക്കാം.
സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന തുടരുന്നു. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും കേന്ദ്രം വെട്ടിക്കുറച്ചു. 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കേരളം ആവശ്യപ്പെട്ടത് 7437.61 കോടി രൂപയാണ്. എന്നാൽ കേന്ദ്രം അനുവദിച്ചത് 1838 കോടി രൂപ മാത്രമാണ്. ഈ വർഷം ആകെ കടമെടുപ്പ് അനുവാദം 45,689.
വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണ്. ഏതാണ്ട് അഞ്ച് കോടിയോളം കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇവയൊക്കെ സമയ ബന്ധിതമായി തീർപ്പാക്കേണ്ടവരാണ് കോടതിയും ജുഡിഷ്യൽ ഉദ്യോഗസ്ഥരുമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം.
കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ബിജെപി ഐടിസെൽ നേതാക്കളാണ്.
കിഫ്ബിയിൽ വീണ്ടും സമൻസ് അയച്ചതിലൂടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സമയവും സൗകര്യവും നോക്കി നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകും.