ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ഗവർണർമാരെ ഉപയോഗിച്ച് രഷ്ട്രീയാധികാരം വിപുലപ്പെടുത്താനാണ് സംഘപരിവാർ ശ്രമം. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലുമടക്കം ബില്ലുകളിൽ ഗവർണർമാർ ഒപ്പുവയ്ക്കുന്നില്ല.
ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ഗവർണർമാരെ ഉപയോഗിച്ച് രഷ്ട്രീയാധികാരം വിപുലപ്പെടുത്താനാണ് സംഘപരിവാർ ശ്രമം. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലുമടക്കം ബില്ലുകളിൽ ഗവർണർമാർ ഒപ്പുവയ്ക്കുന്നില്ല.
ഡിജിറ്റൽ സമ്പദ് രംഗത്ത് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഓൺലൈൻ കുത്തകകളായ ഒല, യൂബർ, അർബൻ കമ്പനി, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ എന്നിങ്ങനെയുള്ള കുത്തക കമ്പനികളെല്ലാം പുത്തൻ ചൂഷണത്തിന്റെ രീതികളാണ് അവലംബിക്കുന്നത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിവരുന്ന വ്യക്തിയധിക്ഷേപം അങ്ങേയറ്റം നിരുത്തവാദപരവും താൻ ഇരിക്കുന്ന സ്ഥാനത്തിൻറെ മര്യാദ പരിഗണിക്കാത്തതുമാണ്.
നോട്ടുനിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക മണ്ടത്തരമായിപ്പോയെന്ന് ഇപ്പോൾ ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്നുണ്ട്. ബിജെപിക്കാർപോലും അതിന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലരല്ലാതായിട്ട് വർഷങ്ങളായി.
രാജ്യത്തെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഭരണത്തെ ചെറുക്കാൻ മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഐക്യത്തിനാകും. രാജ്യത്ത് കോർപറേറ്റുകളും ഹിന്ദുത്വവും സഖ്യത്തിലാണ്. ടാറ്റയുൾപ്പെടെയുള്ള വൻകിട മുതലാളിമാർ ആർഎസ്എസ് കാര്യാലയം സന്ദർശിച്ചിരുന്നു.
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം ഉദയം ചെയ്യുന്നതിന് ഇടയാക്കിയ ചരിത്രപരമായ ഒക്ടോബർ വിപ്ലവം നടന്നിട്ട് 105 വർഷം പൂർത്തിയാകുകയാണ്. റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന കാലഘട്ടത്തിലെ സാഹചര്യത്തിൽനിന്ന് ലോകം ഏറെ മാറി. സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ട് 31 വർഷമാകുന്നു.
രാജ്യത്തിന്റെ ഭാവി യുവാക്കളുടെ ചുമലിലാണ്. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി യുവത പോരാട്ടത്തിനിറങ്ങണം. രാജ്യത്തിന് എന്താണ് വേണ്ടതെന്നു തീരുമാനിക്കേണ്ടത് യുവതയാണ്.
ഡൽഹി സർവ്വകലാശാലയിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ പ്രാദേശിക അടിസ്ഥാനത്തിലുണ്ടായ വിദ്വേഷ ആക്രമണം അപലപനീയമാണ്. മദ്യപിച്ചെത്തിയ അക്രമി സംഘം വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിലാണ്.
ആറരപ്പതിറ്റാണ്ടായുള്ള കേരളത്തിന്റെ പൊതു വികസനമുന്നേറ്റം തകർക്കാൻ സംഘടിതനീക്കം നടക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന കേരള ബദലിന് തടയിടാനാണ് ശ്രമം. പ്രതിപക്ഷമായ കോൺഗ്രസും ഇതിനൊപ്പം കൂടുകയാണ്. ഭരണഘടനാ അധികാരസ്ഥാപനങ്ങളും ഇതിന് ശ്രമിക്കുകയാണ്.
ഇല്ലാത്ത ഭരണഘടനാ പ്രതിസന്ധി ആരോപിച്ച് സംഘപരിവാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് നടത്തുന്ന ഗൂഢാലോചനകളെ ജനങ്ങളെ അണിനിരത്തി നേരിടും. എല്ലാ ബിജെപി ഇതര സംസ്ഥാനങ്ങളിലും ഗവർണർമാരെ ദുരുപയോഗിച്ച് ബിജെപി ഭരണ അസ്ഥിരത സൃഷ്ടിക്കുകയാണ്.
ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല. സര്‍വ്വകലാശാലകില്‍ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ്.
ബ്രസീലിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡ സിൽവ നേടിയ വിജയം ആവേശകരമാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും നിലവിൽ പ്രസിഡന്റുമായ ബോൾസനാരോയെയാണ് തൊഴിലാളി പാർടിയുടെ ലൂയിസ് ലുല ഡ സിൽവ പരാജയപ്പെടുത്തിയത്.
അയിത്തോച്ചാടന സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരവാർഷിക ദിനമാണിന്ന്. ജാതി ഭേദമന്യേ ഏവർക്കും ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുള്ള ഐതിഹാസിക സത്യാഗ്രഹം.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ അദ്ധ്യായം എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിന് 76 വർഷം. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്ക്കു രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ് പുന്നപ്ര-വയലാറിന്റേത്.
ഗവർണർ സാറിനോട് ഖേദപൂർവം പറയട്ടെ, കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ നാടിന്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ അങ്ങ് എത്രയും വേഗം രാജിവെച്ച് മുഴുവൻ സമയ സംഘപരിവാർ പ്രവർത്തകനാവണം. അവരെ പ്രീതിപ്പെടുത്താനാണല്ലോ അങ്ങ് ഈ സർക്കസുകളെല്ലാം കാണിക്കുന്നത്.