ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന്റെ വിയോഗം ദേശാഭിമാനിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും സൃഷ്ടിക്കുന്ന നഷ്ടം വാക്കുകൾക്കുമപ്പുറത്താണ്. എത്രയോ സന്ദർഭങ്ങളിൽ സഖാവിനോടൊപ്പം അടുത്തിടപഴകിയിട്ടുണ്ട്.

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന്റെ വിയോഗം ദേശാഭിമാനിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും സൃഷ്ടിക്കുന്ന നഷ്ടം വാക്കുകൾക്കുമപ്പുറത്താണ്. എത്രയോ സന്ദർഭങ്ങളിൽ സഖാവിനോടൊപ്പം അടുത്തിടപഴകിയിട്ടുണ്ട്.
തങ്ങളുടെ പ്രധാന ശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന് കോൺഗ്രസ് തീരുമാനിക്കണം. രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത് ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ രാഷ്ട്രീയ സംവിധാനത്തോടല്ല. മറിച്ച്, ബിജെപിയോടാണ്.
ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺഗ്രസിനില്ലാതെ പോയ്. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകാൻ സാധിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺഗ്രസിന് കഴിയാതെ പോയ്.
ജീവിതാനുഭവങ്ങളുടെ കനൽപ്പാതകളെ നിശ്‌ചയദാർഡ്യത്തോടെ മറികടന്ന് അക്കാദമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ട സാമ്പത്തിക ശാസ്‌ത്രജ്‌ഞനായിരുന്നു ഡോ. എം കുഞ്ഞാമൻ. അധ്യാപകൻ, എഴുത്തുകാരൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ദളിത്–സാമ്പത്തിക ശാസ്ത്ര മേഖലകളിൽ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.
മുത്തശ്ശി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഒരുപിടി കലാകാരികൾ നമുക്കുണ്ട്. അക്കൂട്ടത്തിൽ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന മുഖങ്ങളിലൊന്ന് ആർ സുബ്ബലക്ഷ്മിയുടേതാണ്. നടിയും സംഗീതജ്ഞയുമായ ആ അതുല്യ പ്രതിഭയുടെ വിടവാങ്ങൽ കലാലോകത്തിന് വലിയ നഷ്ടമാണ്.
സിപിഐ എം വാളയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എൽ ഗോപാലന്റെ വിയോഗം അത്യന്തം വേദനാജനകമാണ്. സമര സംഘടനാ പ്രവർത്തനങ്ങളിൽ ആവേശ സാന്നിദ്ധ്യമായ സഖാവിനെയാണ് നഷ്ടമാകുന്നത്. മികച്ച സംഘാടകനായ അദ്ദേഹം നാടിന്റെ ഏത് വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ്.
ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.
പതിനാറു വർഷംമുമ്പാണ് യൂത്ത് കോൺഗ്രസിന്റെയും എൻഎസ്‌യുവിന്റെയും ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി ചുമതലയേറ്റത്. കഴിവുള്ള യുവാക്കളെയും വിദ്യാർഥികളെയും കോൺഗ്രസിലെത്തിക്കുക ലക്ഷ്യമായി കണ്ട രാഹുൽ അതിനായി പല ശ്രമങ്ങളും നടത്തുകയുണ്ടായി.
സിൽക്യാരയിൽ നിന്നും സന്തോഷമെത്തുകയാണ്. തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിക്കുവാൻ സാധിച്ചത് ഏറെ ആഹ്ലാദകരമാണ്. ആശങ്കയുടെയും അനിശ്ചിതത്വങ്ങളുടെയും 400 മണിക്കൂറുകൾക്കൊടുവിൽ തൊഴിലാളികൾ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കയറിവരികയാണ്.
കുസാറ്റ് സർവ്വകലാശാലാ ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.
കുസാറ്റിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.
രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്. അത്യുജ്ജ്വലമായ ആ പോരാട്ട ചരിത്രത്തിന്റെ അനശ്വരമായ ഏടാണ് കൂത്തുപറമ്പിന്റെ രക്തസാക്ഷിത്വം.